ഹൈദരാബാദ്: കോവിഡിനെ മറയാക്കി ഭാര്യയെ ഭര്‍ത്താവ് കൊന്നു. ചിറ്റൂരിലെ രാമസമുന്ദ്രം നിവാസിയായ ഭുവനേശ്വരി (27)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ശ്രീകാന്താണ് കൊല നടത്തിയത്.
കടപ്പയിലെ ശ്രീകാന്ത് റെഡ്ഡിയെ 2019ലാണിവര്‍ വിവാഹം ചെയ്തത്. 18 മാസം പ്രായമുള്ള ഒരു മകളുണ്ട്. ഹൈദരാബാദില്‍ ജോലി ചെയ്തിരുന്ന സോഫ്റ്റ്വെയര്‍ എഞ്ചിനീയറാണ് ഭാര്യ. അഞ്ച് ദിവസം മുമ്പ് എസ്.വി.ആര്‍.ആര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം സ്യൂട്ട്കേസിനുള്ളില്‍ കത്തിച്ച നിലയില്‍ മൃതദേഹം കണ്ടത്തെിയിരുന്നു. തുടര്‍ന്ന്, ആശുപത്രി പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മൃതദേഹം അവിടെയത്തെിക്കാന്‍ സഹായിച്ച ക്യാബ് ഡ്രൈവറെ പിടികൂടിയത്. തുടര്‍ന്ന്, നടത്തിയ ചോദ്യം ചെയ്യലിലാണ് ഭര്‍ത്താവ് ശ്രീകാന്താണിതിനുപിന്നിലെന്ന് വ്യക്തമായത്.
കോവിഡ് സാഹചര്യത്തില്‍ ശ്രീകാന്തിന് ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ശ്രീകാന്തും ഭാര്യയും തിരുപ്പതിയിലേക്ക് താമസം മാറ്റിയിരുന്നു. തൊഴിലില്ലായ്മയെ തുടര്‍ന്ന്, വിഷാദ രോഗിയായ ശ്രീകാന്ത് മദ്യലഹരിയിലേക്ക് തിരിഞ്ഞു. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. വഴക്ക് കൊലയിലേക്ക് കടന്നു. തുടര്‍ന്ന്, ടാക്സി വിളിച്ച് മൃതദേഹം സ്യൂട്ട്കേസിലാക്കി ആശുപത്രി കോമ്പൗണ്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.
രാത്രി വൈകി ഈ സ്ഥലത്തത്തെിയ ശ്രീകാന്ത് സ്യൂട്ട്കേസ് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. തുടര്‍ന്ന്, ബന്ധുക്കളോട് ഭാര്യ കോവിഡ് ബാധിച്ച് മരിക്കുകയായിരുന്നുവെന്ന് ധരിപ്പിച്ചു. സംഭവം പുറത്തായെന്നറിഞ്ഞതോടെ, ശ്രീകാന്ത് ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.