ഹൈദരാബാദ്: കനത്ത മഴയിൽ ഹൈദരാബാദ് നഗരം വെള്ളത്തിൽ മുങ്ങി. രാത്രി എട്ടരമുതൽ 11 വരെ 10-12 സെന്‍റീമീറ്റർ മഴ പെയ്തിരുന്നു. തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നിരവധി സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കനത്ത മഴയിലും പ്രതികൂല കാലവസ്ഥയിലും രണ്ടുപേരെ കാണാതായിട്ടുണ്ട്. നഗരത്തിലെ റസ്റ്ററന്‍റിൽ ഉൾപ്പെടെ വെള്ളം കയറിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.
അതേസമയം കഴിഞ്ഞവർഷം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നുവെന്നും വെള്ളം കെട്ടി നിൽക്കാതിരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങൾ അധികൃതർ ഒരുക്കിയില്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
ചിന്താൽകുന്തയിൽ ഒരാൾ ഒലിച്ചുപോയിരുന്നു. പിന്നീട് അയാളെ സുരക്ഷിതമായി കണ്ടെത്തി. വനസ്താലിപുരത്തുനിന്ന് കാണാതായ രണ്ടുപേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.