ന്യൂഡൽഹി: പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശെരീഫിന്റെ ചൈന സന്ദർശനത്തിനിടെ പുറപ്പെടുവിച്ച ചൈന-പാക് സംയുക്ത പ്രസ്താവനയിലെ ജമ്മു-കശ്മീർ പരാമർശത്തിനെതിരെ ഇന്ത്യ. ജമ്മു-കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളായി തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. ചൈന-പാക് സാമ്പത്തിക ഇടനാഴിയിൽ (സി.പി.ഇ.സി) ഇന്ത്യയുടെ പരമാധികാരത്തിലുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തുന്നതിനെതിരെ കർശന നിലപാട് സ്വീകരിച്ചു വരുന്ന കാര്യം വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
മേഖലയിലെ തൽസ്ഥിതി മാറ്റാനുള്ള അടവായി വിവിധ പദ്ധതികൾ ഉപയോഗിക്കുന്നത് അനുവദിക്കില്ല. ഇത്തരം വിഷയങ്ങളിൽ മൂന്നാംകക്ഷിയെ ഉൾപ്പെടുത്തുന്നത് നിയമവിരുദ്ധമാണ്. അത് സ്വീകാര്യമല്ല -അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.