ന്യൂഡൽഹി: ഇന്ത്യ ഒന്നായി ജീവിച്ച് ഒരുമയോടെ വളർന്ന് ഒരുമിച്ച് പേരാടി വിജയം നേടുമെന്ന് പ്രധാനമന്ത്രി നരേ ന്ദ്രമോദി. തീവ്രവാദി ആക്രമണങ്ങളിലൂടെ ശത്രുക്കൾ നമ്മെ അസ്ഥിരപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവർ രാജ്യത്തെ വളർച്ചയെ തടസപ്പെടുത്തുകയാണ്. രാജ്യം ഒറ്റക്കെട്ടായി നിന്ന് പാകിസ്താെൻറ ഭീകര പ്രവർത്തനങ്ങളെ ചെറുക്കുമെ ന്നും മോദി പറഞ്ഞു. മെഗാ വീഡിയോ കോൺഫറൻസിൽ ബി.ജെ.പി ബൂത്ത് പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സംരക്ഷിക്കുന്ന ജവാൻമാരോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. അവർ രാജ്യത്തിനായി പ്രവർത്തിക്കുന്നതുകൊണ്ടാണ് നമുക്ക് പുരോഗതിയുടെ പുതിയ തലങ്ങളിലെത്താൻ കഴിയുന്നത്. എല്ലാ മേഖലകളിലും വിജയം നേടാൻ നമ്മൾ കഠിധാന്വാനം ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.
പാക് അതിർത്തിയിൽ സംഘർഷം നിലനിൽക്കവെ ബി.ജെ.പി പ്രവർത്തകരുമായുള്ള വീഡിയോ കോൺഫറൻസ് നടത്തിയ പ്രധാനമന്ത്രിക്കെതിരെ വൻ വിമർശനമാണ് ഉയരുന്നത്. മോദി തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ടുപോകുന്നത് പാകിസ്താനിൽ പിടിയിലായ വിങ് കമാൻഡർ അഭിനന്ദനിനെ അടുത്ത 24-48 മണിക്കൂറിനുള്ളിൽ തിരിച്ചുകൊണ്ടുവരാനാകും എന്നതിെൻറ സൂചനയാണെന്ന് കരുതുന്നു. അല്ലാത്തപക്ഷം അദ്ദേഹം ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ലെന്ന് പറയേണ്ടിവരുമെന്ന് നാഷണൽ കോൺഫറനസ് നേതാവ് ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
രാജ്യം അപകടാവസ്ഥയിലൂടെ കടന്നുപോവുകയാണ്. പാകിസ്താൻ പിടിച്ചുവെച്ച പൈലറ്റിനെ തിരികെ കൊണ്ടുവരണം. അദ്ദേഹം എവിടെയാണെന്നും ഏത് അവസ്ഥയിലിരിക്കുന്നുവെന്നും അറിയണം. എല്ലാവരും അദ്ദേഹത്തെ കുറിച്ച് വ്യാകുലപ്പെടുന്നു. എന്നാൽ പ്രധാനമന്ത്രി പാർട്ടിയിലെ ബൂത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ചാണ് വേവലാതിപ്പെടുന്നതെന്ന് കോൺഗ്രസ് നേരത്തെ വിമർശിച്ചു.
വ്യോമാക്രമണങ്ങളുടെയും ഇന്ത്യൻ പൈലറ്റിനെ പാകിസ്താൻ തടഞ്ഞുവെക്കുകയും ചെയ്ത പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും ബി.ജെ.പിയും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണെന്ന് ആം ആദ്മി പാർട്ടിയും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.