ന്യൂഡൽഹി: െഎ.എൻ.എക്സ് മീഡിയ അഴിമതി കേസിൽ ഡൽഹി കോടതി പീറ്റർ മുഖർജിയെ ഏപ്രിൽ 13 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ, ഇതേ കേസിൽ മാർച്ച് 31 വരെ സി.ബി.െഎ കസ്റ്റഡിയിലായിരുന്നു പീറ്റർ മുഖർജി.
മുഖർജിയുടെ ഉടമസ്ഥതയിലുള്ള െഎ.എൻ.എക്സ് ലിമിറ്റഡ്, അന്നത്തെ, കേന്ദ്ര ധനകാര്യമന്ത്രി പി.ചിദംബരത്തിെൻറ കീഴിലുള്ള ഫോറിൻ ഇൻവെൻസ്റ്റ്മെൻറ് പ്രമോഷൻ ബോർഡിെൻറ അനുമതി ലഭിക്കാൻ കാർത്തി ചിദംബരത്തിന് കൈക്കൂലി നൽകിെയന്നാണ് കേസ്.
പീറ്റർ മുഖർജി അന്വേഷണോദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്നും സി.ബി.െഎ ആരോപിച്ചിരുന്നു. അടുത്ത വാദത്തിന് മുംബൈ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാകും മുഖർജിെയ ഹാജരാക്കുക.
അതേസമയം, കേസിലെ മെറ്റാരു പ്രതിയായ കാർത്തി ചിദംബരത്തിന് മാർച്ച് 23ന് 10ലക്ഷം രൂപയുെട ജാമ്യത്തിൽ ഡൽഹി ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.