കോയമ്പത്തൂർ: താൻ തീവ്രവാദിയല്ലെന്ന് ജസ്റ്റിസ് സി.എസ്. കർണൻ. ചൊവ്വാഴ്ച രാത്രി അറസ്റ്റിലായ ഇദ്ദേഹം കോയമ്പത്തൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. താൻ കുറ്റവാളിയല്ല. നീതിന്യായ വ്യവസ്ഥയിൽ ജാതിയും അഴിമതിയും കൊടികുത്തിവാഴുകയാണ്. ജുഡീഷ്യറി രംഗത്തുള്ള അഴിമതിയെ ന്യായീകരിക്കുകയാണ് സൂപ്രിംകോടതി.
അഴിമതി ഉണ്ടാകാൻ പാടില്ലെന്നാണ് തെൻറ നിലപാട്. ഇതിെൻറ പേരിൽതന്നെ അറസ്റ്റ് ചെയ്യേണ്ടതിെൻറ ആവശ്യകതയെന്താണെന്നും കർണൻ ചോദിച്ചു. ഇതിനെ എതിർത്ത് ഒറ്റയാൾ പോരാട്ടം തുടരും. തോക്കിൻ മുനയിലാണ് പൊലീസ് തന്നെ അറസ്റ്റ് ചെയ്തത്. പൊലീസിെൻറ നടപടികളെ വിമർശിക്കുന്നില്ല. നന്മ ലക്ഷ്യമാക്കിയാണ് തെൻറ സമരം. കേസ് നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.