ഗാസിയാബാദ്: ഗാസിയാബാദിൽ കാവടി തീർഥാടകർ പൊലീസ് വാഹനം തകർത്ത് മറിച്ചിട്ടു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പെലീസ് വാഹനം കാവടിയാത്രികനെ ഇടിച്ചതിനാലാണ് തങ്ങൾ തകർത്തതെന്ന് തീർഥാടകർ പറഞ്ഞു.
ഗാസിയാബാദിലെ മധുബൻ ബാപുധാം പൊലീസ് സ്റ്റേഷൻ പരിധിയിലെ ദുഹായ് കൻവാർ റോഡിലാണ് സംഭവം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച നടന്ന മറ്റൊരു സംഭവത്തിൽ ഗാസിയാബാദിൽ കാവടി യാത്രികർ വിജിലൻസ് സംഘത്തിന്റെ കാർ തകർക്കുകയും ഡ്രൈവറെ മർദിക്കുകയും ചെയ്തിരുന്നു. വിജിലൻസ് വാഹനം തീർഥാടകനെ ഇടിച്ചുവെന്നും കൈയിലുണ്ടായിരുന്ന കൻവാർ പാത്രം തകർന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കാവടി യാത്രികർ ആക്രമണം തുടങ്ങിയത്. പ്രകോപിതരായ തീർഥാടകർ ഡ്രൈവറെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും മരക്കഷ്ണം ഉപയോഗിച്ച് കാർ അടിച്ചുതകർക്കുകയുമായിരുന്നു. ഡൽഹി-മീററ്റ് എക്‌സ്പ്രസ് വേയിൽ മുറാദ്‌നഗറിലെ റാവലി റോഡിന് സമീപമാണ് സംഭവം.
गाजियाबाद पुलिस के अनुसार- ''ये प्राइवेट गाड़ी पॉवर कॉरपोरेशन के विजिलेंस विभाग में कार्यरत थी। एक कांवड़िए को इसकी साइड लगी, लेकिन कांवड़ खंडित नहीं हुई। इससे कांवड़िए आक्रोशित हुए और तोड़फोड़ करके उसको पलट दिया। गाड़ी ड्राइवर पुलिस कस्टडी में है'' https://t.co/VS7nAYMObE pic.twitter.com/vzE01aNgl9
— Sachin Gupta (@SachinGuptaUP) July 29, 2024
റോഡ് തടഞ്ഞ് ബഹളമുണ്ടാക്കിയതോടെ കടുത്ത ഗതാഗതക്കുരുക്കിനും കാരണമായി. ഡ്രൈവറെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തെ തുടർന്ന് ഗാസിയാബാദ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് സുരക്ഷ ശക്തമാക്കുകയും ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. മുറാദ്‌നഗർ ടൗണിലെ ഗംഗാ കനാൽ പാലത്തിൽ രണ്ട് കമ്പനി സായുധ സേനയെ വിന്യസിച്ചതായി ഗാസിയാബാദ് പൊലീസ് കമീഷഷണർ അജയ് കുമാർ മിശ്ര പറഞ്ഞു.
Kanwariyas overturned a police vehicle after vandalising in Ghaziabad, UP.pic.twitter.com/dTwbUQnPJn
— Mohammed Zubair (@zoo_bear) July 29, 2024
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.