ശ്രീനഗർ: ഒറ്റെപ്പട്ട അനിഷ്ട സംഭവങ്ങളൊഴിച്ചാൽ ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ സബ്സർ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ സംഘർഷങ്ങൾക്കൊടുവിൽ കശ്മീർ താഴ്വര ശാന്തമാവുന്നു. വിവിധയിടങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂ പിൻവലിച്ചു. ശ്രീനഗറിലും മറ്റു ജില്ലകളിലും മൂന്ന് ദിവസമായി അടഞ്ഞുകിടന്ന കടകളും ഒാഫിസുകളും പ്രവർത്തിക്കുകയും വാഹനങ്ങൾ ഒാടുകയും ചെയ്തു. സ്കൂളുകളും കോളജുകളും പ്രവർത്തിച്ചില്ല. സർവകലാശാല പരീക്ഷകളിൽ മാറ്റമില്ല.
അതിനിടെ, ബാരാമുല്ല ജില്ലയിലെ സോപൂരിൽ പ്രക്ഷോഭകർ പൊലീസിന് നേരെ ഗ്രനൈഡ് എറിഞ്ഞതിനെത്തുടർന്ന് നാലു പൊലീസുകാർക്ക് പരിക്കേറ്റു. പുൽവാമ ജില്ലയിലെ ദാലിപോറയിൽ റോഡരികിലുണ്ടായ സ്ഫോടനത്തിൽ ഗുലാം മുഹയുദ്ദീൻ ഷാ (45) എന്നയാൾക്ക് നിസ്സാര പരിക്കേറ്റു. ഇവിടെനിന്ന് സ്േഫാടക വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. ബാരാമുല്ല ജില്ലയിൽ തീവ്രവാദികളെന്ന് സംശയിക്കുന്നവർ നടത്തിയ വെടിവെപ്പിൽ അബ്ദുൽ റാഷിദ് േലാണെ, താരിഖ് അഹ്മദ് ലോണെ എന്നിവർക്ക് പരിക്കേറ്റു.
രാത്രി പ്രാർഥനക്ക് ശേഷം പള്ളിയിൽനിന്ന് തിരിച്ചുവരുേമ്പാഴായിരുന്നു സംഭവം. കർഫ്യൂ ഏർപ്പെടുത്തിയ അനന്ത്നാഗ് ടൗണിലെ സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ എ.ടി.എം അജ്ഞാതർ പിഴുതെടുത്ത് കൊണ്ടുപോയി. സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി താഴ്വരയുടെ വിവിധ ഭാഗങ്ങളിൽ നിർത്തിവെച്ച മൊബൈൽ-ഇൻറർനെറ്റ് സൗകര്യങ്ങൾ പുനഃസ്ഥാപിച്ചിട്ടില്ല. ചൊവ്വാഴ്ച രാത്രിയോടെ പ്രീ-പെയ്ഡ് മൊബൈൽ ഫോണുകളിൽനിന്ന് പുറത്തേക്ക് വിളിക്കാനുള്ള സൗകര്യം പുനഃസ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ ഏതാനും മണിക്കൂർ അടച്ചിട്ട ജമ്മു-ശ്രീനഗർ ദേശീയ പാത തുറന്നുകൊടുത്തു. ഇതേതുടർന്ന് ലഖൻപുരിനും കശ്മീരിനും ഇടയിൽ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന 2,000ഒാളം വാഹനങ്ങൾ യാത്ര തുടർന്നു. കല്ലേറിൽ 30ഒാളം ട്രക്കുകൾക്ക് നാശനഷ്ടം സംഭവിച്ച സോപിയാൻ ജില്ലയിലൂടെ കടന്നുപോകുന്ന മുഗൾ റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.