ശ്രീനഗർ: ജമ്മു-കശ്മീരിൽ നേരിയ അയവുവരുത്തിയിരുന്ന നിയന്ത്രണങ്ങൾ വീണ്ടും കടുപ ്പിച്ചു. ശ്രീനഗറിൽ ഉൾപ്പെടെ കർഫ്യൂ സമാന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് നിർദേശം. വീ ണ്ടും നിയന്ത്രണങ്ങൾ കർശനമാക്കാൻ കാരണം വ്യക്തമാക്കിയില്ലെങ്കിലും മുഹർറം ഘോഷ യാത്രയോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളും പ്രതിഷേധങ്ങളും ഉടലെടുക്കാതിരിക്കാനാണെന്നാണ് കരുതുന്നത്.
ശ്രീനഗറിലെ പ്രധാന വ്യാപാര കേന്ദ്രമായ ലാൽചൗക്കിൽ ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളിലെ റോഡുകളിൽ കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെ മാത്രമാണ് കടത്തിവിടുന്നത്. കഴിഞ്ഞ ആഗസ്റ്റ് അഞ്ചിന് സംസ്ഥാനത്തിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം കർശനമാക്കിയ നിയന്ത്രണങ്ങൾ കാരണം ജനജീവിതം സ്തംഭിച്ച അവസ്ഥ തുടരുകയാണ്.
കടുത്ത സമ്മർദങ്ങളെ തുടർന്ന് നേരിയ അയവുവരുത്തിയെങ്കിലും ഇപ്പോൾ വീണ്ടും ശക്തമാക്കിയത് ദുരിതം വർധിപ്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. താഴ്വരയിലുടനീളം കട കേമ്പാളങ്ങൾ അടഞ്ഞുകിടക്കുകയാണ്. പൊതുഗതാഗതവും സ്തംഭിച്ച അവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.