ശ്രീനഗർ: കശ്മീരിൽ വിദ്യാർഥികളും പൊലീസും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. ശ്രീനഗറിലെ ശ്രീപ്രതാപ് കോളജ് വിദ്യാർഥികൾ നടത്തിയ പ്രതിഷേധ റാലി സംഘർഷത്തിൽ കലാശിച്ചതിനെ തുടർന്ന് കല്ലേറിൽ രണ്ടു പൊലീസുകാർക്ക് പരിക്കേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രേയാഗിച്ചു.
ഏപ്രിൽ 17ന് പുൽവാമ ജില്ലയിലെ ഡിഗ്രി കോളജ് വിദ്യാർഥികളുടെ പ്രതിഷേധത്തിനുനേരെ സൈന്യം ബലപ്രയോഗം നടത്തിയതിനെതിരെയാണ് തിങ്കളാഴ്ച വിദ്യാർഥികൾ രംഗത്തിറങ്ങിയത്. നഗരഹൃദയത്തിലെ മൗലാന ആസാദ് റോഡിലേക്ക് നീങ്ങാനുള്ള ശ്രമം സുരക്ഷവിഭാഗം തടഞ്ഞതോടെ കല്ലേറുണ്ടായി.
തുടർന്നുണ്ടായ സംഘർഷം ഏറെനേരം നീണ്ടു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ എസ്.പി കോളജിലെയും ഇതിനു കീഴിലെ എസ്.പി ഹയർ സെക്കൻഡറി സ്കൂളിലെയും വിമൻസ് കോളജിലെയും ക്ലാസുകൾ സസ്പെൻഡ് ചെയ്തു. എസ്.പി സ്കൂൾ വിദ്യാർഥികൾ കഴിഞ്ഞയാഴ്ച സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.