ന്യൂഡൽഹി: ദോക്ലാം പ്രശ്നത്തിൽ ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ പരിഹാരത്തിന് ചൈനയുമായി സംഭാഷണം തുടരുമെന്ന് ഇന്ത്യ. ലഡാക്ക് അതിർത്തിയിൽ മൂന്നു ദിവസം മുമ്പ് നടന്നതുപോലുള്ള സംഭവങ്ങൾ ഇരുരാജ്യങ്ങളുടെയും താൽപര്യങ്ങൾക്കു ചേർന്നതല്ലെന്നും വിഷയം സൈനിക കമാൻഡർ തലത്തിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.
എന്നാൽ, ലഡാക്കിൽ സ്വാതന്ത്ര്യദിനത്തിൽ കല്ലേറാണോ അതല്ല, വടിപ്രയോഗമാണോ നടന്നതെന്നതു സംബന്ധിച്ച് അദ്ദേഹം മറുപടി പറഞ്ഞില്ല. അവിടെയുണ്ടായ സംഭവം അതിർത്തിയിൽ നടക്കുന്നതുമായി ബന്ധപ്പെട്ടതല്ല. അതിർത്തി മേഖലകളിൽ സമാധാനം നിലനിൽക്കുേമ്പാഴേ ഉഭയകക്ഷി ബന്ധം മെച്ചപ്പെടൂവെന്നും രവീഷ് കുമാർ വ്യക്തമാക്കി. അടുത്തമാസം ചൈനയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പെങ്കടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര േമാദി പുറപ്പെടുന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും കൂട്ടിേച്ചർത്തു. ലഡാക്ക് സംഭവത്തിെൻറ പശ്ചാത്തലത്തിൽ രണ്ടു തവണയാണ് ഇന്ത്യ- ചൈന സൈനികതല ചർച്ച നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.