ഹൈദരാബാദ്: ആദ്യ വിവാഹബന്ധത്തിലെ മകളോട് മോശമായി പെരുമാറിയ ഭർത്താവിനെ കൊന്ന് വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസിൽ ഭാര്യ അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം.
ഭർത്താവിനെ കൊന്ന കേസിൽ 32കാരിയെ ബുധനാഴ്ച െപാലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി എട്ടിന് രാത്രിയിൽ മദ്യം കഴിച്ചുകൊണ്ടിരുന്ന 36കാരനായ ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. യുവതിയുടെ ആദ്യ വിവാഹബന്ധത്തിലുണ്ടായ മകളോട് മോശമായി പെരുമാറിയതിനെ തുടർന്നായിരുന്നു കൊലപാതകം.
യുവാവിനെ കാണാതായെന്ന് ഇയാളുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഭാര്യയെ കസ്റ്റഡിയിലെടുത്തത്. മകളോട് മോശമായി പെരുമാറിയതിനെ തുടർന്ന് കത്തികൊണ്ട് ഭർത്താവിനെ കുത്തികൊലപ്പെടുത്തിയതായും വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായും യുവതി പൊലീസിൽ മൊഴി നൽകി.
യുവതിയുടെ ആദ്യ വിവാഹ ബന്ധത്തിൽ അഞ്ചു കുട്ടികളുണ്ട്. ആദ്യ ഭർത്താവുമായി വിവാഹബന്ധം വേർപ്പെടുത്തിയതോടെ 2020 ജൂണിൽ ഇയാളെ വിവാഹം കഴിക്കുകയായിരുന്നു.
ഭർത്താവിന്‍റെ മൃതദേഹം പൊലീസ് കണ്ടെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. യുവതിക്കെതിരെ െപാലീസ് കൊലപാതകത്തിന് കേസെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.