ചെന്നൈ: തമിഴ്നാട്ടിലെ മൂന്നു നിയമസഭ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നിർത്തിവെ ച്ചതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. 21 നിയമസഭ മ ണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടേത്തണ്ടത്. ഒട്ടപിടാരം, അറവകുറിച്ചി, തിരുപ്പറകുൺറം മണ്ഡലങ്ങളിലാണ് വോെട്ടടുപ്പ് റദ്ദാക്കിയത്.
കോടതികളിൽ തെരഞ്ഞെടുപ്പ് കേസുകൾ നിലനിൽക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് നടത്തുന്നതിന് കോടതി വിലക്കില്ല. കേസ് നിലവിലുള്ളതിെൻറ പേരിൽ തെരഞ്ഞെടുപ്പ് റദ്ദാക്കപ്പെടുന്ന കീഴ്വഴക്കമില്ലെന്നും എടപ്പാടി പളനിസാമി സർക്കാറിെന രക്ഷിക്കാനുള്ള നീക്കമാണിതെന്നും സ്റ്റാലിൻ ആരോപിച്ചു.
21 നിയമസഭ സീറ്റുകളിലേക്കും ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് തിരുച്ചി ശിവയുടെ നേതൃത്വത്തിൽ എം.പിമാരുടെ സംഘം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകും. നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സ്റ്റാലിൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.