ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിലും മുല്ലപ്പെരിയാർ വിഷയം പുകയുന്നു. പുതിയ അണക്കെട്ടിന് അനുമതി നൽകരുതെന്നാണ് അണ്ണാ ഡി.എം.കെ ആവശ്യം. ചൊവ്വാഴ്ച തേനി, മധുര, ശിവഗംഗ തുടങ്ങിയ തെക്കൻ തമിഴക ജില്ലകളിൽ ഒ. പന്നീർ ശെൽവത്തിെൻറ നേതൃത്വത്തിൽ അണ്ണാ ഡി.എം.കെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.
മരംവെട്ടാൻ അനുമതികിട്ടിയെന്ന് പറയുന്നതിൽ വസ്തുതയുണ്ടോെയന്ന് അറിയില്ലെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിൻ നന്ദി പറഞ്ഞയച്ച കത്ത് കാറ്റിൽ പറന്നതായും പന്നീർ ശെൽവം പരിഹസിച്ചു. ജലനിരപ്പ് 138 അടിയിലെത്തിയപ്പോൾ ഡാം തുറന്നുവിട്ടത് കർഷകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും കേരളവുമായി സ്റ്റാലിൻ ഒത്തുകളിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു.
പ്രതിഷേധ പരിപാടികളിൽ കേരളസർക്കാറിനെതിരെയും മുദ്രാവാക്യങ്ങളുയർന്നിരുന്നു. സി.പി.എമ്മിനുവേണ്ടി ഡി.എം.കെ ഒത്തുകളിക്കുകയാണെന്ന് ബി.ജെ.പി തമിഴ്നാട് അധ്യക്ഷൻ അണ്ണാമലൈ പ്രസ്താവിച്ചു. തേനി കേന്ദ്രീകരിച്ച് ബി.ജെ.പി തുടർസമരം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.