ദേശീയ പണിമുടക്ക് പുരോഗമിക്കുന്നു; വാഹനങ്ങൾ തടഞ്ഞു

തിരുവനന്തപുരം: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി-ജനവിരുദ്ധ നയങ്ങൾക്കെതിരെ പത് ത് ദേശീയ തൊഴിലാളി യൂനിയനുകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പുരോഗമിക് കുന്നു. ചൊവ്വാഴ്ച രാത്രി 12 മുതൽ ബുധനാഴ്ച രാത്രി 12 വരെയാണ് പണിമുടക്ക്. തിരുവല്ലയിൽ സ്വകാ ര്യബാങ്കുകൽ ബലമായി അടപ്പിച്ചു. പലയിടത്തും വാഹനങ്ങൾ തടഞ്ഞു. കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നില്ല. മിക്കയിടത്തും കടകൾ അടച്ച നിലയിലാണ്.

പണിമുടക്കിന് പിന്തുണയായി കർഷകരും കർഷകത്തൊഴിലാളികളും ഗ ്രാമീണ ഹർത്താൽ നടത്തുകയാണ്. അവശ്യ സർവിസുകൾ, ആശുപത്രികൾ, പാൽ, പത്രവിതരണം, ആംബുല ൻസുകൾ എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി. ശബരിമല തീർഥാടകരെയും അവരുമായി പോകുന്ന വാഹനങ്ങളെയും ഒഴിവാക്കി. ട്രെയിൻ സർവിസിനെയും ടൂറിസം മേഖലയെയും ഒഴിവാക്കി.

സംസ്ഥാനത്ത് 19 തൊഴിലാളി യൂനിയനുകളുടെ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം നൽകിയത്. രാത്രി 12ന് വിവിധ കേന്ദ്രങ്ങളിലെ തൊഴിലാളികളുടെ പ്രകടനത്തോടെയാണ് പണിമുടക്ക് ആരംഭിച്ചത്. തിരുവനന്തപുരത്ത് തമ്പാനൂരിൽ ഒാേട്ടാ റിക്ഷാ തൊഴിലാളികളും ഗവ. പ്രസിൽനിന്ന് രാത്രി ഷിഫ്റ്റ് കഴിെഞ്ഞത്തിയ തൊഴിലാളികളും പണിമുടക്കിന് പിന്തുണ അർപ്പിച്ച് പ്രകടനം നടത്തി.

സംഘടിത, അസംഘടിത, പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ബാങ്ക്-ഇൻഷുറൻസ്- ബി.എസ്.എൻ.എൽ ജീവനക്കാരുടെ സംഘടനകളും പെങ്കടുക്കുന്നുണ്ട്. വിമാനത്താവള, തുറമുഖ, വ്യവസായ തൊഴിലാളികളും പണിമുടക്കുന്നു. വ്യാപാരി വ്യവസായി ഏകോപനസമിതി വിട്ടുനിൽക്കുമെന്ന് അറിയിച്ചെങ്കിലും വ്യാപാരികൾ പണിമുടക്കിന് മുന്നോടിയായുള്ള പ്രചാരണപ്രവർത്തനത്തോട് അനുകൂലമായാണ് പ്രതികരിച്ചെതന്ന് നേതാക്കൾ പറഞ്ഞു.


ഇന്നത്തെ പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: ദേശവ്യാപക പണിമുടക്ക് നടക്കുന്നതിനാൽ ബുധനാഴ്ചയിലെ കേരള, എം.ജി, എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സർവകലാശാലകളുടെ മുഴുവൻ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട്.

കണ്ണൂർ: ബുധനാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ദേശീയ പണിമുടക്ക് കാരണം മാറ്റിവെച്ചതായി സർവകലാശാല അറിയിച്ചു. പുതുക്കിയ തീയതികൾ ചുവടെ: ഏഴാം സെമസ്റ്റർ ബി.ടെക് പരീക്ഷകൾ -ജനുവരി 13, പാർട്ട് II -രണ്ടാം സെമസ്റ്റർ എം.എസ്സി മെഡിക്കൽ മൈക്രോബയോളജി/ബയോകെമിസ്ട്രി -ജനുവരി 15, എട്ടാം സെമസ്റ്റർ ബി.എ എൽഎൽ.ബി -ജനുവരി 16. പരീക്ഷാകേന്ദ്രങ്ങളിലും സമയക്രമത്തിലും മാറ്റമില്ല.

ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ മാറ്റമില്ല; വിദ്യാർഥികൾ വലയും
തിരുവനന്തപുരം: ദേശവ്യാപക പണിമുടക്ക് നടക്കുന്ന ബുധനാഴ്ചയിലെ ജോയൻറ് എൻട്രൻസ് എക്സാം (ജെ.ഇ.ഇ -മെയിൻ) മാറ്റിവെക്കാത്തത് വിദ്യാർഥികളെ വലയ്ക്കും. െഎ.െഎ.ടി ഉൾപ്പെടെ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ജെ.ഇ.ഇ. കേരളത്തിൽ മാത്രം ആയിരക്കണക്കിന് വിദ്യാർഥികൾ പരീക്ഷക്ക് അപേക്ഷിച്ചിട്ടുണ്ട്. പരീക്ഷയിൽ മാറ്റമുണ്ടാകില്ലെന്ന നിലപാടിലാണ് നടത്തിപ്പ് ചുമതലയുള്ള നാഷനൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അധികൃതർ. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജനുവരി ആറുമുതൽ ഒമ്പതുവരെയാണ് നടത്തുന്നത്. ഒാരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ.

Tags:    
News Summary - National strike started-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.