ന്യൂഡൽഹി: നിർഭയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളിൽ അക്ഷയ് സിങ് രാഷ്ട്രപതിക്ക് ദയാഹരജി നൽകി. ശന ിയാഴ്ചയാണ് ദയാഹരജി സമർപ്പിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. അക്ഷയ് സിങ് വധശിക്ഷക്കെതിരെ സമർപ്പിച്ച തിരുത് തൽ ഹരജി സുപ്രീംകോടതി നേരത്തേ തള്ളിയിരുന്നു.
കേസിലെ നാല് പ്രതികളേയും ശനിയാഴ്ച തുക്കിലേറ്റാൻ തീരുമാനിച്ചതായിരുന്നു. എന്നാൽ മറ്റൊരു പ്രതിയായ വിനയ് ശർമ ദയാഹരജി സമർപ്പിച്ച സാഹചര്യത്തിൽ വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട് ഡൽഹി പാട്യാല ഹൗസ് കോടതി സ്റ്റേ ചെയ്യുകയായിരുന്നു.
ഡൽഹി കൂട്ടബലാത്സംഗ കേസിലെ പ്രതികളായ വിനയ് ശർമ, മുകേഷ്സിങ് എന്നിവർ സമർപ്പിച്ച ദയാഹരജികൾ രാഷ്ട്രപതി തള്ളിയിരുന്നു. മുകേഷ്സിങ് ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹരജി സുപ്രീംകോടതിയും തള്ളുകയായിരുന്നു.
2012 ഡിസംബർ 16നു രാത്രിയാണ് പാരാ മെഡിക്കൽ വിദ്യാർഥിനി ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടമാനഭംഗത്തിനും ക്രൂരമർദനത്തിനും ഇരയായത്. സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ രണ്ടാഴ്ചക്കുശേഷം മരണത്തിനു കീഴടങ്ങി.
പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേരായിരുന്നു പ്രതികൾ. കേസിലെ ഒന്നാം പ്രതി റാം സിങ് 2013 മാർച്ചിൽ തിഹാർ ജയിലിൽ ജീവനൊടുക്കി. മറ്റ് പ്രതികളായ മുകേഷ് (29), വിനയ് ശർമ (23), അക്ഷയ് കുമാർ സിങ് (31), പവൻ കുമാർ (22) എന്നിവർക്ക് സുപ്രീംകോടതി വധശിക്ഷ വിധിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിക്ക് മൂന്നു വർഷം ജയിൽ ശിക്ഷയാണ് ജുവനൈൽ ജസ്റ്റിസ് ബോർഡ് വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.