ന്യൂഡൽഹി: താൻ പ്രധാനമന്ത്രി പദവിയിലേക്കുള്ള ‘കറുത്ത കുതിര’യല്ലെന്നും പ്രധാനമന് ത്രിയാകാനുള്ള അജണ്ടയോ സ്വപ്നമോ തനിക്കില്ലെന്നും മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ നിതിൻ ഗഡ്കരി. ബി.ജെ.പിക്ക് കഴിഞ്ഞ തവണയേക്കാൾ കുറഞ്ഞ സീറ്റായിരിക്ക ുമെന്നും സഖ്യകക്ഷികളെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നുമുള്ള നിരീക്ഷണങ്ങൾ വരു ന്ന സാഹചര്യത്തിലാണ്, ബി.ജെ.പി മന്ത്രിസഭയിലെ കരുത്തന്മാരിലെരാളായ ഗഡ്കരി മനസ്സു തുറന്നത്.
നരേന്ദ്ര മോദിയാണ് തങ്ങളുടെ നേതാവെന്നും അദ്ദേഹംതന്നെയാണ് അടുത്ത പ്രധാനമന്ത്രിയെന്നും എൻ.ഡി.ടി.വിക്ക് അനുവദിച്ച അഭിമുഖത്തിൽ ഗഡ്കരി ആവർത്തിച്ചു പറഞ്ഞു. എൻ.ഡി.എ താരതമ്യേന മെച്ചപ്പെട്ട ഭൂരിപക്ഷം നേടുമെന്നും മോദിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപവത്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘‘ബി.ജെ.പി സ്വന്തമായി കേവല ഭൂരിപക്ഷം നേടിയാലും എൻ.ഡി.എ സർക്കാർ തന്നെയാകും രൂപവത്കരിക്കുക.’’ - കൂടുതൽ സീറ്റ് നേടുന്നത് എങ്ങനെയെന്ന ചോദ്യത്തിന്, ഒഡിഷയിലും ബംഗാളിലും കേരളത്തിലും തങ്ങൾ കൂടുതൽ സീറ്റ് നേടുമെന്നും ഉത്തർപ്രദേശിൽ പോലും നിങ്ങൾ കരുതുംപോലെയാകില്ല ഫലമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. എസ്.പിയും ബി.എസ്.പിയും സഖ്യമായെങ്കിലും കോൺഗ്രസ് കാരണം ഉണ്ടായ ത്രികോണ മത്സരം ബി.ജെ.പിക്ക് അനുകൂലമാവുമെന്നും ഗഡ്കരി പറഞ്ഞു. ‘‘രാഷ്ട്രീയത്തിൽ ഒരിക്കലും രണ്ടും രണ്ടും കൂട്ടിയാൽ നാലാകില്ല, മൂന്നു മാത്രമേ ആകൂ.’’ -എസ്.പി-ബി.എസ്.പി സഖ്യത്തെ പരാമർശിച്ച് അദ്ദേഹം വിലയിരുത്തി.
ഭീകരാക്രമണത്തിൽ ജീവൻ വെടിഞ്ഞ രാജീവ് ഗാന്ധിക്കെതിരായ മോദിയുെട രൂക്ഷമായ ആക്രമണം സംബന്ധിച്ച ചോദ്യത്തിന്, 56വട്ടം മോദി കള്ളനെന്ന് വിളിച്ചുപറയുന്ന കോൺഗ്രസ്, ഏതൊരു പ്രവൃത്തിക്കും പ്രതിപ്രവർത്തനം ഉണ്ടാകുെമന്നത് ഒാർക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, തൊഴിലില്ലായ്മയും കാർഷികമേഖലയുടെ തകർച്ചയും ഗൗരവമാർന്ന കാര്യങ്ങളാണെന്ന് സമ്മതിച്ച ഗഡ്കരി, കോൺഗ്രസിെൻറ നയങ്ങളാണ് ഇതിന് കാരണമെന്ന് ആരോപിച്ചു. തങ്ങൾ ഇൗ നയങ്ങൾ മാറ്റിയിരിക്കുന്നു. അതിെൻറ ഫലം കാണാൻ സമയമെടുക്കും -കോൺഗ്രസിനുമേൽ പഴിചാരി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.