മുംബൈ: മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് സൗഹൃദ മത്സരങ്ങളായിരിക്കില്ലെന്ന് ബി.ജെ.പിയോട് ശിവസേന. ‘ബി.െജ.പി ദേശീയാധ്യക്ഷൻ ഇതൊരു സൗഹൃദ മത്സരമായാണ് വിലയിരുത്തുന്നത്. എന്നാൽ ഇത് സൗഹൃദ മത്സരമല്ല. സംസ്ഥാന നേതാക്കൾക്ക് ഇത് കൗരവരും പാണ്ഡവരും തമ്മിലുള്ള മഹാഭാരതയുദ്ധമാണെന്ന്’ ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.
എന്നും നിങ്ങളെ പിന്തുണച്ചിരുന്ന ശക്തിയാണ് നിങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഗുജറാത്ത് വംശഹത്യക്ക് ശേഷം എല്ലാവരും മോദിക്കെതിരെ തിരിഞ്ഞപ്പോഴും നിങ്ങളോെടാപ്പം നിന്നവരെയാണ് ശിവസേനയുെട പിൻമാറ്റത്തോെട നിങ്ങൾക്ക് നഷ്ടമായതെന്നും താക്കറെ കൂട്ടിച്ചേർത്തു.
ശിവസേനയുമായി പ്രശ്നങ്ങളൊന്നും ഇല്ലെന്നും മഹാരാഷ്ട്രയിൽ അവർ സ്വന്തമായി മത്സരിക്കുന്നത് ബി.ജെ.പിയുമായുള്ള സഖ്യത്തിന് വിള്ളലുണ്ടാക്കുെമന്ന് കരുതുന്നില്ലെന്നും കഴിഞ്ഞ ദിവസം ബി.െജ.പി ദേശീയാധ്യക്ഷൻ അമിത് ഷാ പറഞ്ഞിരുന്നു. എന്നാൽ ഇനിയും മുന്നണി രാഷ്ട്രീയം ആവശ്യമില്ലെന്നും ശിവ സൈനികർ മാത്രമേ സേനക്കുണ്ടാകൂവെന്നും താക്കറെ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.