വഖഫ് ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ് എം.പിമാരുടെ നോട്ടീസ്

ന്യൂഡൽഹി: വഖഫിൽ കടന്നുകയറ്റം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ അനുമതി നൽകരുതെന്നാവശ്യപ്പെട്ട് കോൺഗ്രസ്, സി.പി.എം, മുസ്‍ലിം ലീഗ് എം.പിമാർ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി. സഭാ ചട്ടം 72 പ്രകാരമാണ് കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ബെന്നി ബെഹനാൻ, ഹൈബി ഈഡൻ, കെ. രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവർ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് നോട്ടീസ് നൽകിയത്.

ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കാൻ പോകുന്ന വഖഫ് ബിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമായ മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഫെഡറൽ തത്വങ്ങൾക്കെതിരാണെന്നും കെ.സി. വേണുഗോപാൽ നോട്ടീസിൽ ചൂണ്ടിക്കാട്ടി. ജനങ്ങളെ തമ്മിൽ വർഗീയമായി ഭിന്നിപ്പിക്കുന്നതിനും സമൂഹത്തിൽ അശാന്തി പടർത്തുന്നതിനും വേണ്ടിയുള്ള നീക്കമായതിനാൽ ബിൽ അവതരണത്തിണ് അനുമതി നൽകരുതെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. 

രാജ്യത്തെ വഖഫ് സ്വത്തുക്കളുടെ ഉടമസ്ഥതയിലും പരിപാലനത്തിലും വഖഫ് ബോർഡുകളുടെ ഘടനയിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കും വഖഫ് കൈയേറ്റങ്ങൾക്കും ഇടയാക്കുന്നതാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കാനൊരുങ്ങുന്ന വഖഫ് നിയമ ഭേദഗതി ബിൽ 2024. നിലവിലുള്ള നിയമത്തിൽ അടിമുടി ഭേദഗതികൾ നിർദേശിക്കുന്ന ബിൽ, ഒന്നായി കണ്ടിരുന്ന രാജ്യത്തെ വഖഫ് സ്വത്തുക്കളെ സുന്നി, ശിയാ, ആഗാഖാനി, ബോറ എന്നിങ്ങനെ വിഭജിക്കുന്നു. വഖഫ് സ്വത്ത് നിർണയിക്കാനുള്ള അധികാരം സർവേ കമീഷണറിൽനിന്ന് എടുത്തുമാറ്റി ജില്ല കലക്ടർക്ക് നൽകുന്നു.

എല്ലാ സംസ്ഥാന വഖഫ് ബോർഡുകളിലും രണ്ട് അമുസ്‍ലിം അംഗങ്ങൾ നിർബന്ധമായിരിക്കണമെന്ന വിചിത്ര വ്യവസ്ഥയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. വഖഫ് ബോർഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ മുസ്‍ലിം സമുദായത്തിൽ നിന്നാകണമെന്ന നിലവിലുള്ള വ്യവസ്ഥയും പുതിയ ബില്ലിൽനിന്ന് നീക്കി. പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വിവാദ ബില്ലിന്റെ പകർപ്പ് ബുധനാഴ്ച എം.പിമാർക്ക് വിതരണം ചെയ്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.