എൻ.എസ്.ജി അംഗത്വം: ഇന്ത്യക്കെതിരെ വീണ്ടും ചൈന

ബെയ്ജിങ്: ആണവ വിതരണ സംഘത്തിൽ (എൻ.എസ്.ജി) ഉൾപ്പെടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് തടയിട്ട് വീണ്ടും ചൈന. ആണവ നിർവ്യാപന കരാറിൽ ഒപ്പിടാത്ത രാജ്യങ്ങൾക്ക് എൻ.എസ്.ജിയിൽ അംഗത്വം നൽകേണ്ടതില്ലെന്ന മുൻനിലപാടിൽ മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെങ് ഷുവാങ് പറഞ്ഞു. സോളിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ എൻ.എസ്.ജി അംഗത്വം സംബന്ധിച്ച് വ്യവസ്ഥകൾ സംബന്ധിച്ച് വ്യക്തത വരുത്തിയിരുന്നു. ഇൗ വ്യവസ്ഥകൾ പാലിക്കുന്നവർക്കേ അംഗത്വം നേടാനാവൂ. ഇപ്പോൾ സ്വിറ്റ്സർലൻഡിലെ ബേണിൽ നടക്കുന്ന സമ്മേളനത്തിലും മുൻ തീരുമാനം പിൻതുടരുന്നെന്നാണ് മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ അംഗത്വലബ്ദിക്ക് ചൈനയുടെ നിലപാട് നിർണായകമാണ്.  ഇക്കാര്യത്തിൽ അമേരിക്കയുടെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണയാർജിക്കാൻ ഇന്ത്യക്കായിട്ടുണ്ട്. എന്നാൽ, ആണവ നിർവ്യാപന കരാറിെൻറ പേരിൽ ചൈന തടസ്സം സൃഷ്ടിക്കുകയാണ്. ഇതിനിടെ ചൈനയുടെ മൗനാനുവാദത്തോടെ  പാകിസ്താൻ എൻ.എസ്.ജി അംഗത്വത്തിന് അപേക്ഷിച്ചിട്ടുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അേമരിക്കൻ സന്ദർശനത്തിൽ ദക്ഷിണ ചൈന കടലിലെ ആധിപത്യം സംബന്ധിച്ച വിഷയം ചർച്ചയാകുമോ എന്ന ചോദ്യത്തിന്, ചൈനയുടെയും ആസിയാൻ രാജ്യങ്ങളുടെയും കൂട്ടായ പരിശ്രമത്തെ തുടർന്ന് വിഷയത്തിൽ അയവുവന്നിട്ടുണ്ടെന്ന് ജെങ് ഷുവാങ് മറുപടി നൽകി. മേഖലയിലെ രാജ്യങ്ങളുടെ പ്രയത്നത്തെ പുറത്തുള്ളവർ ആദരിക്കുമെന്നാണ് പ്രതീക്ഷയെന്നും ഇന്ത്യയുടെ പേര് സൂചിപ്പിക്കാതെ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - nsg membership india against china

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.