ന്യൂഡൽഹി: മോദിമന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി സ്ഥാനക്കയറ്റം ലഭിച്ച നിർമല സീതാരാമൻ പ്രതിരോധമന്ത്രിയാകും. ഇന്ദിര ഗാന്ധിക്കു ശേഷം പ്രതിേരാധ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിതയാണ് നിർമല. മനോഹർ പരീകർ രാജിവെച്ച് ഒഴിഞ്ഞ വകുപ്പിെൻറ അധിക ചുമതല നിലവിൽ ധനമന്ത്രി അരുൺ ജെയ്റ്റിയാണ് വഹിച്ചിരുന്നത്. എന്നാൽ, അരുൺ ജെയ്റ്റ്ലിയുെട ധനമന്ത്രി സ്ഥാനത്തിന് മാറ്റമില്ല.
അതേസമയം, കാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പീയുഷ് ഗോയൽ കേന്ദ്ര റെയിൽവേ മന്ത്രിയാകും. കൽക്കരി വകുപ്പിെൻറ അധിക ചുമതലയും നൽകും. നിലവിലെ മന്ത്രി സുരേഷ് പ്രഭുവിനെ മാറ്റിയാണ് പീയുഷ് ഗോയലിന് അവസരം നൽകുക. സുരേഷ് പ്രഭുവിന് വാണിജ്യ വകുപ്പിെൻറ ചുമതല നൽകും.
രണ്ട് ട്രെയിൻ അപകടങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രഭു രാജി സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ, കാത്തിരിക്കാനായിരുന്നു മോദിയുടെ നിർദേശം. പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ നടന്ന് 13 മിനുട്ടുകൾക്കുള്ളിൽ റെയിൽവേ കുടുംബത്തിന് നന്ദി പറഞ്ഞു കൊണ്ട് സുരേഷ് പ്രഭു ട്വീറ്റ് ചെയ്തിരുന്നു.
മന്ത്രിമാരും അവരുടെ വകുപ്പുകളും
കാബിനറ്റ് മന്ത്രിമാർ
സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ
സഹമന്ത്രിമാർ
വകുപ്പ് മാറ്റം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.