ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയും കോൺഗ്രസ് നേതാവ് മൻമോഹൻ സിങും തമ്മിലുള്ള വാക്പോരാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിനിടെ വാർത്തകളിൽ നിറഞ്ഞ് നിന്നത്. എന്നാൽ, ഇതിനിടെ ഇരുവരും തമ്മിൽ കാണുകയും ഹസ്തദാനം ചെയ്ത വാർത്തയുമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാവുന്നത്.
2001ലെ പാർലമെൻറിലെ ആക്രമണത്തിെൻറ ഒന്നാം വാർഷിക ചടങ്ങിനിടെയാണ് ഇരുവരും പരസ്പരം കണ്ടത്. വിവാദങ്ങളൊക്കെ മറന്ന് പരസ്പരം ഹസ്തദാനം ചെയ്യുന്ന മോദിയേയും മൻമോഹെൻറ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
നേരത്തെ, ഗുജറാത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാകിസ്താെൻറ സഹായം തേടിയെന്ന് മോദിയുടെ പരാമർശം മൻമോഹനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് മൻമോഹൻ പ്രതികരിച്ചത്. മോദി പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്നും രാഷ്ട്രീയ നേട്ടത്തിനായി മോദി കളവ് പ്രചരിപ്പിക്കുന്നതിൽ വേദനയുണ്ടെന്നും മൻമോഹൻ സിങ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.