ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢിയുടെ പോസ്റ്റർ കീറിയെന്ന് ആരോപിച്ച് നായക്കെതിരെ പൊലീസിൽ പരാതി. തെലുഗു ദേശം പാർട്ടി പ്രവർത്തകയായ ദസരി ഉദയശ്രീയാണ് നായക്കെതിരെ വിജയവാഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
ഒരു നായ ചുമരിലൊട്ടിച്ച പോസ്റ്റർ കടിച്ചു കീറി വലിച്ച് ചുമരിൽ നിന്ന് പറിച്ചു കളയുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ഇത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഉദയശ്രീ പരാതിയിൽ പറയുന്നു.
അതിനാൽ നായക്കെതിരെയും നായയെ ഇതിന് പ്രേരിപ്പിച്ചവർക്കെതിരെയും വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. ആന്ധ്ര പ്രദേശിൽ നായ പോലും ജഗൻമോഹൻ റെഡ്ഢിയെ അപമാനിക്കുകയാണെന്നും അവർ പരാതിയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.