ന്യൂഡല്‍ഹി: 2017ല്‍ ജീവനക്കാരുടെ ശമ്പളവര്‍ധനയുടെ തോത് കുറയുമെന്ന് റിപ്പോര്‍ട്ട്. പണപ്പെരുപ്പത്തിന്‍െറ സാഹചര്യത്തില്‍ 10.03 ശതമാനത്തിന്‍െറ വര്‍ധനയാണ് ഈ വര്‍ഷം ലഭിച്ചത്. അടുത്ത വര്‍ഷം ഇത് 10 ശതമാനമെങ്കിലും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, 4.8 ശതമാനത്തിന്‍െറ വര്‍ധനക്കേ സാധ്യതയുള്ളൂ -2017 ശമ്പളനിരക്ക് സംബന്ധിച്ച് കോണ്‍ ഫെറി ഹെ ഗ്രൂപ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം.
ലോകത്ത് വിവിധ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴും ശമ്പള വര്‍ധനയില്‍ ഇന്ത്യയാണ് മുന്നില്‍. അടുത്ത രണ്ടു വര്‍ഷം 9.5-10.5 ശതമാനം വര്‍ധനയുണ്ടാകുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷയെന്ന് ഗ്രൂപ് മാനേജര്‍ അമര്‍ ഹലീം പറഞ്ഞു.
യഥാര്‍ഥ ശമ്പള വര്‍ധന ഇന്ത്യയില്‍ 4.8 ശതമാനമാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ വിയറ്റ്നാമില്‍ ഇത് 7.2 ശതമാനവും തായ്ലന്‍ഡില്‍ 5.6 ശതമാനവും ഇന്തോനേഷ്യയില്‍ 4.9 ശതമാനവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.