അപകടത്തിൽ തകർന്ന കാർ

തെലങ്കാനയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് കുട്ടികളടക്കം കുടുംബത്തിലെ ഏഴുപേർ മരിച്ചു

മേദക് (തെലങ്കാന): തെലങ്കാനയിലെ മേദക് ജില്ലയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് മൂന്ന് പെൺകുട്ടികൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ മരിച്ചു. ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

ഭീംല തണ്ടയിൽ താമസിച്ചിരുന്ന കുടുംബം ബുധനാഴ്ച തൂപ്രാനിൽ നിന്ന് മടങ്ങുകയായിരുന്നു.

അപകടത്തെക്കുറിച്ച് അറിഞ്ഞയുടൻ പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. അപ്പോഴേക്കും കുടുംബത്തിലെ എല്ലാ അംഗങ്ങളും മരിച്ചിരുന്നു.

റോഡരികിലെ തോട്ടിലേക്ക് വീഴുന്നതിന് മുമ്പ് കാർ മരത്തിൽ ഇടിച്ചതായി പോലീസ് പറഞ്ഞു. കുടുംബ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് വാഹനത്തിലുണ്ടായിരുന്നത്.

മേദക് ജില്ലയിലുണ്ടായ അപകടത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ദുഃഖം രേഖപ്പെടുത്തി. അധികൃതരുമായി സംസാരിച്ച റെഡ്ഡി പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സയും ആവശ്യമായ സഹായവും നൽകാൻ നിർദേശം നൽകി. മരണമടഞ്ഞ കുടുംബാംഗങ്ങൾക്ക് അദ്ദേഹം അനുശോചനവും അറിയിച്ചു. 

Tags:    
News Summary - Seven members of a family, including children, died after their car fell into a stream in Telangana

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.