മുംബൈ: മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജിയുടെ ജാമ്യാപേക്ഷ പ്രത്യേക സി.ബി.െഎ കോടതി വീണ്ടും തള്ളി. ആദ്യം നൽകിയ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ജയിലിൽ തെൻറ ജീവൻ ഭീഷണിയിലാണെന്ന് കാണിച്ച് വീണ്ടും അപേക്ഷിക്കുകയായിരുന്നു.
അമിത ഡോസിൽ മരുന്ന് കഴിച്ച് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഇന്ദ്രാണി ഹരജിയിൽ പറഞ്ഞിരുന്നു. എന്നാൽ, ഇന്ദ്രാണി കാര്യങ്ങൾ പെരുപ്പിച്ചുകാട്ടുകയാണെന്നും വാദങ്ങൾ സ്വീകാര്യമല്ലെന്നും കോടതി പറഞ്ഞു. പുറത്തുനിന്ന് രഹസ്യമായി ലഭിക്കുന്ന മരുന്ന് കഴിച്ച് ഇന്ദ്രാണി സ്വയം അവശത വരുത്തകയാണ് എന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് സി.ബി.െഎ കോടതിയിൽ പറഞ്ഞത്. 2015 ആഗസ്റ്റ മുതൽ ഇന്ദ്രാണി ജയിലിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.