മുംബൈ: കഴിഞ്ഞ ഒരു വർഷത്തിനിടെ സൈനികർ കൊല്ലപ്പെട്ട സംഭവങ്ങൾ സർക്കാറിെൻറ നരഹത്യകളായി കാണണമെന്ന് ശിവസേന. ദേശീയതയുടെ രക്ഷകരെന്ന് പാടി നടക്കുന്നവർ രാജ്യസുരക്ഷാ വിഷയം ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും സേന വിമർശിച്ചു. സൈനികൻ ഉമർ ഫയാസിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് പാർട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലൂടെയാണ് ശിവസേന നരേന്ദ്ര മോദി സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.
കഴിഞ്ഞ മൂന്നുമാസമായി രാജ്യത്തിന് മുഴുവൻസമയ പ്രതിരോധമന്ത്രിയില്ല. രാജ്യസുരക്ഷകൊണ്ട് കളിക്കുകയാണ് സർക്കാർ. ബി.ജെ.പി ഭരണത്തിന് ജനം നൽകിയ സമ്മതി സൈനികരെയാണ് മുറിവേൽപിക്കുന്നത്. ഇൗ സർക്കാർ സൈനികരുടെയും കർഷകരുടെയും പ്രശ്നങ്ങൾക്ക് ചെവികൊടുക്കുന്നില്ല. ഇവരുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ശൈലിയിൽനിന്ന് ഒരു കാര്യം വ്യക്തമാണ്. ഇൗ സർക്കാർ മനസ്സുകൊണ്ട് അഴിമതി നടത്തുകയാണ് -‘സാമ്ന’ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.