പാളത്തിലെ മണ്ണ് നീക്കൽ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ

മണ്ണ് നീക്കം വൈകുന്നു; കണ്ണൂർ-ബംഗളൂരു ട്രെയിൻ മുടക്കം പതിമൂന്നാം ദിവസത്തിൽ

മംഗളൂരു: കണ്ണൂരിൽനിന്ന് മംഗളൂരു വഴി ബംഗളൂരുവിലേക്കുള്ള ട്രെയിൻ (16511) സർവിസ് വ്യാഴാഴ്ചവരെ റദ്ദാക്കിയതായി ദക്ഷിണ-പശ്ചിമ റെയിൽവേ അധികൃതർ ചൊവ്വാഴ്ച അറിയിച്ചു.

തിരിച്ചുള്ള ട്രെയിൻ (16512) നാളെ ഓടില്ല. കഴിഞ്ഞ മാസം 26ന് മംഗളൂരു-ബംഗളൂരു റൂട്ടിൽ എടകുമേരിക്കും കഡഗരവാലിക്കുമിടയിൽ റെയിൽ പാളത്തിൽ മണ്ണിടിഞ്ഞു വീണതിനെത്തുടർന്നുള്ള ട്രെയിൻ സർവിസ് മുടക്കം ഇന്നേക്ക് 13 ദിവസം പിന്നിടുന്നു.

കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും ദിവസേന രണ്ട് ട്രെയിൻ സർവിസുകളാണുള്ളത്. കോഴിക്കോട്-പാലക്കാട് വഴിയുള്ളതാണ് മറ്റൊന്ന്. ഈ ട്രെയിനിൽ യാത്രക്കാരുടെ തിരക്ക് കാരണം ടിക്കറ്റ് ലഭിക്കാൻ പ്രയാസമാണ്. കണ്ണൂരിൽനിന്ന് ബംഗളൂരുവിലേക്കുള്ള യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും ബസ് മാത്രമാണ് ആശ്രയം. ബസ് ടിക്കറ്റുകളും വേഗത്തിൽ തീർന്നുപോകുന്നുണ്ട്. മണ്ണിടിച്ചിലിനെത്തുടർന്ന് കെ.എസ്.ആർ ബംഗളൂരു-കണ്ണൂർ എക്സ്‌പ്രസ് തിങ്കളാഴ്ചവരെ റദ്ദാക്കിയതായാണ് നേരത്തേ അറിയിച്ചത്.

പിന്നീട് ബുധനാഴ്ച വരെയാക്കി ഇന്നലെ അറിയിപ്പ് വന്നു. കണ്ണൂരിലേക്കുള്ളത് ഉൾപ്പെടെ 12 ട്രെയിനുകളാണ് 13 ദിവസമായി മുടങ്ങിയിരിക്കുന്നത്. പാളത്തിൽ ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി ഊർജിതമായി പുരോഗമിക്കുന്നുണ്ടെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ ഡിവിഷൻ മാനേജർ ശിൽപി അഗർവാൾ അവകാശപ്പെടുന്നു.

ടൺ കണക്കിന് മണ്ണിനൊപ്പമുള്ള മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ പാളവും അനുബന്ധ സംവിധാനങ്ങളും പുനഃസ്ഥാപിക്കുന്ന പ്രവൃത്തികൾ ഏറെ ശ്രമകരമാണ്. മണ്ണ് നീക്കം ഏതാണ്ട് പൂർത്തിയായി. പാളത്തിന്റെ സുരക്ഷ പരിശോധനകൂടി നടത്തിയശേഷമേ സർവിസുകൾ പുനഃസ്ഥാപിക്കാനാവുകയുള്ളൂ.

430 റെയിൽവേ ജീവനക്കാർ മണ്ണിടിഞ്ഞ ദിവസം മുതൽ മൂന്ന് ഷിഫ്റ്റുകളിലായി മണ്ണുനീക്കൽ ജോലിയിലാണ്. 200 പേർ രാവിലെ മുതലും 120 പേർ രാത്രിയും 110 പേർ അത്യാവശ്യ ഘട്ടത്തിലുമായാണ് പ്രവർത്തിക്കുന്നതെന്ന് ശിൽപി അഗർവാൾ പറഞ്ഞു.

Tags:    
News Summary - Soil removal is delayed- Kannur-Bangalore train suspension on 13th day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.