ഇംഫാൽ: മണിപ്പൂരിൽ ആയുധധാരികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. കൊലയാളികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രി ബിരേൻ സിങ്ങിന്റെ ഉറപ്പിനെ തുടർന്നാണ് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ തയാറായത്.
സെർട്ടോ താങ്താങ് കോമിനെയാണ് അജ്ഞാതർ ശനിയാഴ്ച വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയി കെലപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകിയതായി മരിച്ച സെനികന്റെ ഗോത്രത്തെ പ്രതിനിധാനംചെയ്യുന്ന സംഘടനയിലെ അംഗങ്ങൾ പറഞ്ഞു. സൈനികന്റെ ആശ്രിതർക്ക് ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
അതേസമയം, മണിപ്പൂരിൽ സൈനികവേഷം ധരിച്ച അഞ്ചുപേരെ ആധുനിക ആയുധങ്ങളുമായി പൊലീസ് അറസ്റ്റ് ചെയ്തു. ഇംഫാൽ ഈസ്റ്റ് ജില്ലയിലാണ് സംഭവം. ഇവരുടെ അറസ്റ്റിൽ പ്രതിഷേധിച്ച് ജനക്കൂട്ടം പോരംപാറ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഇരച്ചുകയറി. ജനക്കൂട്ടത്തെ തുരത്താൻ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിച്ചു.
സംഭവത്തിൽ ഒരു സൈനികനുൾപ്പെടെ ഏതാനും പേർക്ക് പരിക്കേറ്റു. അറസ്റ്റിലായവരുടെ മോചനം ആവശ്യപ്പെട്ട് പ്രാദേശിക ക്ലബുകളുടെയും മീരാ പൈബി യൂനിറ്റിന്റെയും ആഭിമുഖ്യത്തിൽ മണിപ്പൂരിൽ 48 മണിക്കൂർ ബന്ദ് പ്രഖ്യാപിച്ചു. നിരവധി റോഡുകളും ഇവർ ഉപേരാധിച്ചു. കുക്കി സോ തീവ്രവാദികളിൽ നിന്ന് ഗ്രാമത്തെസംരക്ഷിക്കാൻ കാവൽ നിന്നവരെയാണ് അറസ്റ്റ് ചെയ്തതെന്നും അവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.