ന്യൂഡൽഹി: ഹൈകോടതിയിൽ കക്ഷികളല്ലാതിരുന്ന മുഴുവൻ മൂന്നാം കക്ഷികളെയും ബാബരി മസ്ജിദിെൻറ ഭൂമിക്കേസിൽനിന്ന് സുപ്രീംകോടതി ഒഴിവാക്കി. ബി.ജെ.പി നേതാവ് സുബ്രമണ്യം സ്വാമിയുടെ ഇടക്കാല അപേക്ഷയും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയെങ്കിലും അയോധ്യയിൽ പ്രാർഥിക്കാനുള്ള മൗലികാവകാശത്തിനായി പുതിയ ഹരജി നൽകാൻ അദ്ദേഹത്തിന് അനുമതി നൽകി.
കേന്ദ്ര സർക്കാറിനുവേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ തുഷാർ േമത്തയും കക്ഷികളുടെ അഭിഭാഷകരും ഇത്തരമൊരു ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് സുപ്രീംകോടതി ഉത്തരവ്. മേലിൽ ബാബരി കേസിൽ ഒരു ഹരജിയും സ്വീകരിക്കരുതെന്നും ജസ്റ്റിസുമാരായ അശോക് ഭൂഷണും അബ്ദുൽ നസീറും കൂടി അടങ്ങുന്ന ബെഞ്ച് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. അതേസമയം, ബാബരി കേസ് വിപുലമായ ബെഞ്ചിന് വിടണമെന്ന രാജീവ് ധവാെൻറ ആവശ്യം ഇപ്പോൾ പരിഗണിക്കുന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അത്തരമൊരു സാഹചര്യം പിന്നീട് ഉയർന്നുവന്നാൽ അപ്പോൾ പരിഗണിക്കുമെന്നും നിലവിൽ ഇൗ ബെഞ്ചുതന്നെ കേസ് കേൾക്കുമെന്നും ഉത്തരവിലുണ്ട്.
കേസിൽ കക്ഷിചേരാൻ അനുമതി ചോദിച്ച് നൽകിയ അപേക്ഷകൾക്ക് മെറിറ്റ് ഇല്ലെന്നും അവ പരിഗണന അർഹിക്കുന്നില്ലെന്നും സുപ്രീംകോടതി ഉത്തരവിൽ തുടർന്നു. അതേസമയം, 2016 ഡിസംബർ 23ന് സുബ്രമണ്യം സ്വാമിയുടെ റിട്ട് ഹരജി ഇൗ കേസിലെ അപേക്ഷയായി മാറ്റിയതായതിനാൽ അത് വീണ്ടും റിട്ട് ഹരജിയായി സമർപ്പിക്കാൻ അനുമതി നൽകി. ബാബരി ഭൂമി കേസിനൊപ്പം സ്വാമിയുടെ റിട്ട് പരിഗണിക്കില്ലെന്ന് സൂചന നൽകിയ ഉത്തരവ് ഉചിതമായ ബെഞ്ച് അത് പരിശോധിക്കുമെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.