യു.എസിലെ ഇന്ത്യൻ വിദ്യാർഥിയുടെ കൊല: പ്രതിയെന്നു സംശയിക്കുന്നയാൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

ശരത് കോപ്പു
 

വാഷിങ്ടൺ: യു.എസിലെ കൻസാസിലെ റെസ്റ്ററൻറിൽ വെച്ച് ഇന്ത്യൻ വിദ്യാർഥി ശരത് കോപ്പുവിനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കൊല്ലപ്പെട്ടു. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾക്ക് വെടിയേൽക്കുകയായിരുന്നു. മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. 
 

ജൂലൈ ആറിനായിരുന്നു കൻസാസിലെ റെസ്റ്ററൻറിൽ കവർച്ചാ ശ്രമത്തിനിടയിൽ അക്രമി തെലങ്കാന സ്വദേശിയായ ശരത് കോപ്പുവിനെ വെടിവെച്ചു കൊന്നത്. സോഫ്റ്റ്വെയർ എഞ്ചിനീയറായ കോപ്പു യു.എസിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നതോടൊപ്പം റെസ്റ്ററൻറിൽ േജാലി ചെയ്തു വരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നായിരുന്നു പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്.  പ്രതി ഉൾപ്പെടുന്ന സി.സി ടി.വി ദൃശ്യം  പൊലീസ് ട്വിറ്ററിലൂടെ പുറത്തുവിടുകയും ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളർ (6,87,650 രൂപ) പ്രതിഫലം നൽകുമെന്ന് കന്‍സാസ് പൊലീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഞായറാഴ്ച ഇയാളെ പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസുമായി നടന്ന ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെടുകയുമായിരുന്നു. ഏകദേശം ഒരു മണിക്കൂറോളം സമയം നീണ്ടു നിന്ന ഏറ്റമുട്ടലിനൊടുവിലാണ് പൊലീസ് അക്രമിയെ കൊലപ്പെടുത്തിയത്. ഇതിനിടെ അക്രമിയുടെ വെടിയേറ്റ് മൂന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. എന്നാൽ പരിക്ക് ഗുരുതരമല്ല. അക്രമിയുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല.
 

Tags:    
News Summary - In Telangana Student's Killing In US Restaurant, Suspect Shot Dead-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.