വാഗ്വാദം കൈയാങ്കളിയിലെത്തി; എൻജിനീയറിങ് വിദ്യാർഥി കൊല്ലപ്പെട്ടു

ഹൈദരാബാദ്: യുവാക്കൾ തമ്മിലുള്ള വാഗ്വാദം വഴക്കാവുകയും എൻജിനീയറിങ് വിദ്യാർഥി കൊല്ലപ്പെടുകയും ചെയ്തു. റാച്ചകൊണ്ട പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള ബാലാപൂർ പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.

എം.വി.എസ്.ആർ എൻജിനീയറിങ് കോളജിലെ ബി.ടെക് രണ്ടാം വർഷ വിദ്യാർഥി മോണ്ട്രു പ്രശാന്ത് (21) ആണ് മരിച്ചത്. നാലു പേർ തമ്മിലുള്ള തർക്കം പിന്നീട് കൊലപാതകത്തിലെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാണ്ഡി- 37 ഹോട്ടലിന് സമീപം വെച്ച് മൂന്ന് പേർ ചേർന്ന് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസ് പറയുന്നത്. വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രതികളെ പിടികൂടാൻ പ്രത്യേക സംഘം രൂപീകരിച്ച് തിരച്ചിൽ നടത്തുന്നുണ്ടെന്ന് മഹേശ്വരം ഡി.സി.പി സുനിത റെഡ്ഡി പറഞ്ഞു.

Tags:    
News Summary - The argument reached its climax; An engineering student was killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.