ന്യൂഡൽഹി: രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി പെരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 68,020 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. തുടർച്ചായി 19ാമത്തെ ദിവസവും വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിൽ പരക്കെ ആശങ്കയുണ്ട്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്.
291 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന കേസുകൾ 40,000 കടന്ന മഹാരാഷ്ട്രയിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന് മുഖ്യമന്ത്രി സൂചന നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ശനിയാഴ്ച മുതൽ രാത്രി കർഫ്യൂ കർശനമായി നടപ്പാക്കി. രാജ്യത്തെ ഇതുവരെയുള്ള കോവിഡ് ബാധിതരുടെ എണ്ണം 1.2 കോടിയും മരണം 1.61 ലക്ഷവും കടന്നു.
നിലവിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5.21 ലക്ഷമായി ഉയർന്നു. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, തമിഴ്നാട്, ഡൽഹി, ഛത്തിസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം ഉയർന്നുനിൽക്കുന്നത്. പുതിയ രോഗികളുടെ 84.5 ശതമാനവും ഈ സംസ്ഥാനങ്ങളിലായാണ്. രാജ്യത്ത് കോവിഡ് വാക്സിനെടുത്തവരുടെ എണ്ണം ആറുകോടി കടന്നു.
കോവിഡ് നിരക്ക് കുതിച്ചുയർന്നതിനെ തുടർന്ന് അപ്പാർട്മെൻറുകളിലെ എല്ലാ ആേഘാഷങ്ങളും കർണാടക നിരോധിച്ചു. 15 ദിവസത്തേക്ക് പ്രതിഷേധങ്ങൾ, റാലികൾ തുടങ്ങിയവയും അനുവദിക്കില്ല. സ്കൂളുകളും കോളജുകളും അടക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.