സംഘപരിവാർ എതിർപ്പ്; അരുന്ധതി റോയ്യുടെ പുസ്തകം സിലബസിൽനിന്ന് പിൻവലിച്ച് സർവകലാശാല

ചെന്നൈ: സംഘപരിവാർ എതിർപ്പിനെ തുടർന്ന് അരുന്ധതി റോയ്യുടെ പുസ്തകം സിലബസിൽനിന്ന് പിൻവലിച്ച് തിരുനെൽവേലിയിലെ മനോമണിയൻ സുന്ദരാനർ സർവകലാശാല. 'വാക്കിങ് വിത്ത് കോമ്രേഡ്സ്' എന്ന പുസ്തകമാണ് പിൻവലിച്ചത്. 

ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ സിലബസിൽ പാഠ്യവിഷയമായി പുസ്തകം ഉൾപ്പെടുത്തിയിരുന്നു. മാവോവാദികളുടെ ഒളിത്താവളങ്ങൾ സന്ദർശിച്ചശേഷം അരുന്ധതി റോയ് എഴുതിയ പുസ്തകമാണ് 'വാക്കിങ് വിത്ത് കോമ്രേഡ്സ്'.

എ.ബി.വി.പിയുടെ എതിർപ്പിനെ തുടർന്ന് വൈസ് ചാൻസലർ െക. പിച്ചുമണിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം പുസ്തകം പിൻവലിക്കാൻ തീരുമാനിക്കുകയായിരുന്നു. പകരം എം. കൃഷ്ണെൻറ 'മൈ നേറ്റീവ് ലാൻഡ്: എസ്സെയ്സ് ഓൺ നേച്ചർ' നിലബസിൽ ഉൾപ്പെടുത്തും.

'2017 മുതലാണ് 'വാക്കിങ് വിത്ത് കോേമ്രഡ്സ്' സിലബസിൽ ഉൾപ്പെടുത്തിയത്. ഒരാഴ്ചമുമ്പ് അരുന്ധതി റോയ് പുസ്തകത്തിൽ മാവോവാദികളെ മഹത്വവൽക്കരിക്കുെവന്ന് എഴുതി നോട്ടീസ് പതിപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു സമിതി രൂപീകരിച്ച് ചർച്ച നടത്തിയ ശേഷം പുസ്തകം പിൻവലിക്കാൻ തീരുമാനിച്ചു' - വൈസ് ചാൻസലർ കെ. പിച്ചുമണി പറഞ്ഞു.

പുസ്തകത്തിനെതിരെ എ.ബി.വി.പി പരാതി നൽകിയിരുന്നു. പിന്നീട് വിവിധ ഇടങ്ങളിൽനിന്ന് എതിർപ്പുകൾ ഉയർന്നുവന്നതായും അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ് ബിരുദാനന്തര ബിരുദം മൂന്നാം സെമസ്റ്ററിലാണ് പുസ്തകം ഉൾപ്പെടുത്തിയിരുന്നത്. മൂന്നുവർഷം പുസ്തകം പാഠ്യവിഷയവുമായിരുന്നു. പുസ്തകം ഇറക്കുന്നതിന് മുമ്പ് 2010ൽ ഔട്ട്ലുക്ക് മാഗസിനിൽ ലേഖനമായി വന്നിരുന്നു.

മൂന്നുവർഷമായി വിദ്യാർഥികളിൽ മാവോവാദി, നക്സൽ നയങ്ങൾ അടിച്ചേൽപ്പിക്കുകയായിരുന്നുവെന്ന് എ.ബി.വി.പി നേതാവ് സി. വിഗ്നേഷ് പറഞ്ഞു. പുസ്തകം പിൻവലിക്കാൻ തയാറായില്ലെങ്കിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയക്കുമെന്നും പ്രതിഷേധം ആരംഭിക്കുമെന്നും വിഗ്നേഷ് ഭീഷണി ഉയർത്തിയിരുന്നു. രാജ്യത്ത് ഏറ്റവും വലിയ ആഭ്യന്തര സുരക്ഷ ഭീഷണി ഉയർത്തുന്ന മാവോവാദികളെ മഹത്വവൽക്കരിക്കുന്നതാണ് പുസ്തകമെന്നാണ് സംഘപരിവാർ സംഘടനകളുടെ ആക്ഷേപം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-06 06:24 GMT