മുംബൈ: ആർ.എസ്.എസിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് ബ്രിട്ടനിൽ താമസിക്കുന്ന ഇന്ത്യൻ ഗായിക തരൺ കൗർ ധില്ലൻ. ഹർദ ് കൗർ എന്നാണ് സംഗീതലോകത്ത് ഇവർ അറിയപ്പെടുന്നത്. യോഗിയെ ‘ഓറഞ്ച് ബലാത്സംഗക്കാരൻ’ എന്ന് വിളിച്ച കൗർ ആർ.എസ്.എസ് മേധാവി ‘ഭീകരവാദിയും വംശീയവാദിയും ആണെന്ന് ആരോപിച്ചു.
മുംബൈ ഭീകരാക്രമണമടക്കം രാജ്യത്തെ എല്ലാ ഭീകരാക്രമണങ്ങൾക്ക് പിന്നിലും ആർ.എസ്.എസ് ആണെന്നും അവർ സമൂഹമാധ്യമത്തിൽ കുറിച്ചു. കൊല്ലപ്പെട്ട മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ ചിത്രവും എസ്.എം. മുശ്രിഫ് എഴുതിയ ഏറെ വിവാദമായ ‘കർക്കരെയെ കൊന്നതാര്’ എന്ന പുസ്തകത്തിെൻറ കവർചിത്രവും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.
പുൽവാമ, മുംബൈ എന്നിവയടക്കം രാജ്യത്തുണ്ടായ എല്ലാ ഭീകരാക്രമണങ്ങൾക്കും ഉത്തരവാദി ആർ.എസ്.എസ് മോധാവിയാണ്. ഗോദ്സെ മഹാത്മാ ഗാന്ധിയെ വധിച്ചതിനെത്തുടർന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് അത്. നിങ്ങൾക്ക് ഇവിടെ പ്രവർത്തിക്കാൻ അനുമതിയില്ല. മഹാത്മാ ഗാന്ധിയും ബുദ്ധനുമെല്ലാം ബ്രാഹ്മണ ജാതി മേധാവിത്വത്തിനെതിരെ പോരാടിയവരാണ് -കൗർ പറഞ്ഞു. യു.പി മുഖ്യമന്ത്രി ‘സൂപ്പർ ഹീറോ’ ആണെങ്കിൽ ബലാത്സംഗക്കാരൻ യോഗി എന്നാണ് താൻ വിളിക്കുക. നിങ്ങളുടെ സഹോദരിമാർ, അമ്മമാർ, മക്കൾ എന്നിവർ മാനഭംഗം ചെയ്യപ്പെടുേമ്പാൾ നിങ്ങൾ ഇദ്ദേഹത്തെ വിളിക്കുന്നു. എന്നാൽ, ഞാൻ വ്യക്തിപരമായി ‘ഓറഞ്ച് ബലാത്സംഗക്കാരൻ’ എന്നാണ് വിശേഷിപ്പിക്കുകയെന്നും കൗറിെൻറ കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.