വിജയേന്ദ്ര  ബസന  ഗൗഡ പ്രജ്വൽ

പ്രജ്വലുൾപ്പെട്ട അശ്ലീല വിഡിയോ; പുറത്തുവിട്ടത് ബി.ജെ.പി അധ്യക്ഷനെന്ന് പാർട്ടി എം.എൽ.എ

ബംഗളൂരു: മുൻ ജെ.ഡി-എസ് ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയുൾപ്പെട്ട അശ്ലീല വിഡിയോയുടെ പെൻഡ്രൈവുകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍ പാർട്ടി സംസ്ഥാന അധ്യക്ഷനാണെന്ന ആരോപണവുമായി ബി.ജെ.പി എം.എല്‍.എ ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍.

കർണാടക ബി.ജെ.പി അധ്യക്ഷൻ വിജയേന്ദ്രയുടെ നിർദേശപ്രകാരമാണ് പെൻഡ്രൈവുകള്‍ വിതരണം ചെയ്തത്. ‘‘എത്രപേർക്ക് അദ്ദേഹം പെൻഡ്രൈവുകള്‍ വിതരണം ചെയ്തു? ധൈര്യമുണ്ടെങ്കില്‍ അദ്ദേഹം ഉത്തരം പറയട്ടെ...’’ വിജയപുര നിയമസഭാംഗമായ യത്‌നാല്‍ വെല്ലുവിളിച്ചു. ബി.ജെ.പി ഭാരവാഹികളില്‍ പലരും പ്രധാനപ്പെട്ട വ്യക്തികളുടെ അശ്ലീല വിഡിയോകള്‍ കൈവശം വെച്ചിരിക്കുകയാണെന്നും സ്വന്തം എം.എല്‍.എമാരെ ബ്ലാക്ക് മെയില്‍ ചെയ്യാൻ ഉപയോഗിക്കുകയാണെന്നും യത്‌നാല്‍ ആരോപിച്ചു.

യെദിയൂരപ്പ ഒരു പാർട്ടിയുടെയും വേദിയില്‍ വരരുത്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണുള്ളത്, കേസുകള്‍ കോടതിയുടെ പരിഗണനയിലാണ്. ഒരു വേദിയിലും വരരുതെന്ന് പാർട്ടി യെദിയൂരപ്പയോട് നിർദേശിക്കണം. സിദ്ധരാമയ്യ ഉടൻ രാജിവെക്കണമെന്ന് അദ്ദേഹം പ്രസംഗങ്ങള്‍ നടത്തുന്നു.

നിങ്ങള്‍ക്കും നിങ്ങളുടെ മകനുമെതിരെ തട്ടിപ്പ് കേസുകളുണ്ട്. അഴിമതിക്കാരെ സംരക്ഷിക്കുമോ അതോ അവർക്കെതിരെ നടപടിയെടുക്കുമോ എന്നാണ് തനിക്ക് നേതൃത്വത്തോട് ചോദിക്കാനുള്ളത് -എം.എൽ.എ പറഞ്ഞു.

Tags:    
News Summary - video including prajwal- party MLA said that it was released by the BJP president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.