വിക്രമാദിത്യ സിങ് വിമത എം.എൽ.എമാരെ കണ്ടു; ഹിമാചലിൽ കോൺഗ്രസിന് എളുപ്പമല്ല കാര്യങ്ങൾ

ഷിംല: ഡൽഹി സന്ദർശനത്തിന് മുന്നോടിയായി ഹിമാചൽ പ്രദേശ് മന്ത്രി വിക്രമാദിത്യ സിങ് ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ പഞ്ച്കുലയിലെ ആറ് വിമത കോൺഗ്രസ് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി. തന്റെ സർക്കാർ അഭിമുഖീകരിച്ച പ്രതിസന്ധിക്ക് പരിഹാരം കണ്ടുവെച്ച് ഹിമാചൽ മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു അവകാശപ്പെടുന്നത്.

എന്നാൽ വിക്രമാദിത്യ സിങ് ഹരിയാനയിലെ വിമത കോൺഗ്രസ് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തിയതോടെ കോൺഗ്രസ് നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഏറെ വിയർക്കേണ്ടി വരുമെന്നാണ് സൂചന. കൂടിക്കാഴ്ചയിലെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ഡൽഹിയിലെത്തുന്ന വിക്രമാദിത്യ സിങ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

ഹിമാചലിലെ തർക്കം പരിഹരിക്കാൻ കോൺഗ്രസ് പ്രത്യേക കോ ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി കോൺഗ്രസിലെ ട്രബിൾ ഷൂട്ടർ എന്നറിയപ്പെടുന്ന ഡി.കെ. ശിവകുമാർ ഹിമാചലിലെത്തി കാര്യങ്ങൾ വിലയിരുത്തിയിരുന്നു. എല്ലാ എം.എൽ.എമാരുമായും അദ്ദേഹം ചർച്ച നടത്തുകയും ചെയ്തു. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിങ് ഹൂഡക്കൊപ്പമാണ് അദ്ദേഹം 32 എം.എൽ.എമാരുമായി ചർച്ച നടത്തിയത്. രാജ്യസഭ തെരഞ്ഞെടുപ്പിൽ ക്രോസ്വോട്ട് ചെയ്ത ആറ് വിമത എം.എൽ.എമാരെ കോൺഗ്രസ് അയോഗ്യരാക്കിയിരുന്നു. 

Tags:    
News Summary - Vikramaditya Singh meets rebel MLAs, sparks unease within Himachal Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.