തോക്കിൻമുനയിൽ യുവതിയെ ബലാത്സംഗം ചെയ്ത് ആർ.എസ്.എസ് പ്രവർത്തകൻ; ആർക്കും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്നും പ്രതി

ആഗ്ര: ആർ.എസ്.എസ് പ്രവർത്തകൻ തോക്കുചൂണ്ടി ബലാത്സംഗം ചെയ്തെന്ന പരാതിയുമായി യുവതി. ആർ.എസ്.എസ് പ്രവർത്തകനായതിനാൽ ആർക്കും തന്നെ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഇയാൾ പറഞ്ഞതായി യുവതി പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യു.പിയിലെ ഫിറോസാബാദിലാണ് സംഭവം.

ആർ.എസ്.എസ് പ്രവർത്തകനായ പ്രതി ഇടക്ക് യുവതിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഒരു ദിവസം ഇയാൾ വീട്ടിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിച്ച യുവതി, ഇനി വീട്ടിലേക്ക് വരരുതെന്ന് യുവാവിനോട് പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് ശേഷം യുവാവ് വീണ്ടും ഇവരുടെ വീട്ടിൽ വരികയും തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇവരുടെ കരച്ചിൽ കേട്ട് ബന്ധുവായ സ്ത്രീ എത്തിയപ്പോഴാണ് പ്രതി വീട്ടിൽ നിന്ന് പോയത്. താൻ ആർ.എസ്.എസുകാരനായതിനാൽ ഒരാൾക്കും ഒന്നും ചെയ്യാനാവില്ലെന്ന് പ്രതി പറയുകയും ചെയ്തു.

അന്ന് രാത്രി തന്നെ പൊലീസിൽ പരാതിപ്പെട്ടിട്ടും രാവിലെയാണ് പൊലീസ് സ്ഥലത്തെത്തിയതെന്ന് ഇരയായ സ്ത്രീ പറഞ്ഞു.

പരാതി ലഭിച്ചതായും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു. സ്ത്രീയുടെ പരാതി സത്യമാണെങ്കിൽ എഫ്.ഐ.ആർ ഇട്ട് കേസെടുക്കും. ആർ.എസ്.എസുകാരനാണ് പ്രതി എന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും സ്റ്റേഷൻ ഇൻ ചാർജ് രാമേന്ദ്ര കുമാർ ശുക്ല പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.