ന്യൂഡൽഹി: സംസ്ഥാന വിഭജനാനന്തരം സമ്പൂർണ നിയന്ത്രണം നിലനിൽക്കുന്ന ജമ്മു-കശ്മീരിൽ വീട്ടു തടങ്കലിലായിരുന്ന മുതിർന്ന സി.പി.എം നേതാവ് യൂസുഫ് തരിഗാമിയെ സുപ്രീംകോടതി നിർദേശപ്രകാരം ഹൃദയ ചികിത്സക്കായി ഡൽഹി ‘എയിംസി’ൽ പ്രവേശിപ്പിച്ചു. ശ്രീനഗറിൽനിന്ന് പൊലീസ് അകമ്പടിയോടെ ഡൽഹിയിൽ എത്തിച്ച,
72കാരനായ തരിഗാമിക്ക് ഡൽഹി-ജമ്മു കശ്മീർ പൊലീസിെൻറ സംയുക്ത കസ്റ്റഡിയിലാണ് ‘എയിംസി’ൽ ചികിത്സ നൽകുക. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുള്ളതായി സീതാറാം െയച്ചൂരി സത്യവാങ്മൂലം നൽകിയതിനെ തുടർന്നാണ് ഡൽഹിയിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടത്.
സുപ്രീംകോടതിയുടെ പ്രത്യേക അനുമതി പ്രകാരമാണ് െയച്ചൂരി തരിഗാമിയെ കശ്മീരിൽ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.