ക്ഷേത്രഭരണം ആര്‍.എസ്.എസിന്‍െറ കൈയില്‍ എത്തിക്കാന്‍ ഗൂഢപദ്ധതി –കാനം

തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ ആര്‍.എസ്.എസിന്‍െറ കൈയില്‍ എത്തിക്കാനുള്ള ഗൂഢപദ്ധതിയാണ് ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വേണമെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റിന്‍െറ വാദത്തിന് പിന്നിലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സി.പി.ഐ 90ാം വാര്‍ഷിക ആഘോഷ പരിപാടികളുടെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളംപോലെ മതനിരപേക്ഷതയുള്ള സംസ്ഥാനത്തെ മതത്തിന്‍െറ പേരില്‍ വേര്‍തിരിച്ച് വര്‍ഗീയ വിഭജനം നടത്തുക എന്ന തന്ത്രത്തിലേക്കാണ് ബി.ജെ.പി പോകുന്നത്. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് പാവപ്പെട്ട മുസ്ലിംകുട്ടികള്‍ക്ക് ആയിരം രൂപ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. അതിനെതിരെയാണ് വര്‍ഗീയ പ്രചാരണം നടത്തുന്നത്. കേരളത്തില്‍ അക്കൗണ്ട് തുറക്കാനല്ല അധികാരത്തില്‍ വരാനാണ് ലക്ഷ്യമെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്. സ്വപ്നം കാണാന്‍ ആര്‍ക്കും ലൈസന്‍സ് വേണ്ടാത്ത നാടാണിത്. പക്ഷേ, അതു യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി ഉപയോഗിക്കുന്ന തന്ത്രം ഹിന്ദു ഐക്യവേദി നേതാവിന് യോജിച്ചതാണ്. രാഷ്ട്രീയ നേതാവിന് യോജിക്കുന്നതല്ളെന്നും  അദ്ദേഹം പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.