45 വര്‍ഷം മുമ്പ് തുടങ്ങിയ ഇടപാടിന് ബലിയാടാക്കുന്നത് ക്രൂരം –മുഖ്യമന്ത്രി

തിരുവനന്തപുരം: 45 വര്‍ഷം മുമ്പ് ആരംഭിക്കുകയും വിവിധ സര്‍ക്കാറുകളുടെയും വിവിധ വകുപ്പുകളുടെയും നടപടിക്രമങ്ങളിലൂടെ കടന്നുപോകുകയും ചെയ്ത ശേഷം വിജയ് മല്യയുടെ കമ്പനിക്ക് 2013ല്‍ പാലക്കാട് ജില്ലാ കലക്ടര്‍ അനുവദിച്ച ഭൂമിയുടെ പേരില്‍ ഇപ്പോള്‍ യു.ഡി.എഫ് സര്‍ക്കാറിനെ ബലിയാടാക്കുന്നത് അത്യന്തം ഖേദകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാനകാലത്ത് നടത്തിയ ഭൂമിദാനമാണിതെന്നുവരെയാണ് വ്യാഖ്യാനിക്കുന്നത്. ഇത് അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.  അച്യുതമേനോന്‍ മന്ത്രിസഭയിലെ എന്‍.ഇ. ബലറാം വ്യവസായമന്ത്രി ആയിരുപ്പോള്‍ 1971 ജനുവരി 13ന് ടെലക്സ് സന്ദേശം  മുഖേന പതിച്ചുനല്‍കാന്‍ ഉത്തരവ് നല്‍കിയതോടെയാണ് ഈ ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. സത്യം ഇതായിരിക്കെ, കാലഗണന തെറ്റിച്ച് സംഭവങ്ങള്‍ അവതരിപ്പിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം വിവാദമാക്കിയതെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.