സോളാര്‍ ഗൂഢാലോചന: വിജിലന്‍സ് കോടതി പ്രാഥമിക വാദം കേട്ടു

തൃശൂര്‍: സരിത നായര്‍ സോളാര്‍ കമീഷന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആര്യാടന്‍ മുഹമ്മദിനുമെതിരെ ഹരജി നല്‍കിയതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ തൃശൂര്‍ വിജിലന്‍സ് കോടതി പ്രാഥമിക വാദം കേട്ടു. തുടര്‍ വാദത്തിന് ഈ മാസം 15ലേക്ക് മാറ്റി.
മുഖ്യമന്ത്രിക്കും മന്ത്രി ആര്യാടനുമെതിരെ പരാതി നല്‍കിയ പൊതുപ്രവര്‍ത്തകന്‍ പി.ഡി. ജോസഫ്, സരിതാ നായര്‍, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കോണ്‍ഗ്രസിന്‍െറ അഭിഭാഷക സംഘടനക്കു വേണ്ടി അഡ്വ. ശ്യാംകുമാറാണ് ഹരജി സമര്‍പ്പിച്ചത്.
അന്വേഷണം നടക്കുന്ന കേസില്‍ എങ്ങനെയാണ് ഗൂഢാലോചന സമര്‍ഥിക്കുകയെന്ന് കോടതി ചോദിച്ചു.
ജയിലിലായിരുന്ന കാലത്ത് സരിത മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖവും കമീഷനോട് പറഞ്ഞ കാര്യങ്ങളുമടങ്ങിയ സീഡി ഹാജരാക്കിയിട്ടുണ്ടെന്ന് ഹരജിക്കാരന്‍ ബോധിപ്പിച്ചെങ്കിലും ഗൂഢാലോചനക്ക് തെളിവുണ്ടോയെന്ന് ജഡ്ജി എസ്.എസ്. വാസന്‍ ആവര്‍ത്തിച്ച് ചോദിച്ചു. മറ്റ് തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കാനും നിര്‍ദേശിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.