സര്‍ക്കാര്‍ മുന്‍ഗണന ഗവര്‍ണര്‍ തള്ളി;  ഡോ. പി. മോഹന്‍ കാലിക്കറ്റ് പ്രോ-വി.സി


കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായി നിയമിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ മുന്‍ഗണനാപ്പട്ടിക ചാന്‍സലറായ ഗവര്‍ണര്‍ പി. സദാശിവം തള്ളി. പട്ടികയിലെ രണ്ടാമനും കാലിക്കറ്റ് സര്‍വകലാശാലാ കോമേഴ്സ് ആന്‍ഡ് മാനേജ്മെന്‍റ് പഠനവകുപ്പിലെ പ്രഫസറുമായ ഡോ. പി. മോഹനെ പ്രോ-വി.സിയായി നിയമിച്ചു. ഒരുമാസത്തിലധികം നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഗവര്‍ണറുടെ നടപടി.
കാലിക്കറ്റ് സര്‍വകലാശാലയിലെ കെമിസ്ട്രി പഠനവകുപ്പിലെ അസോസിയേറ്റ് പ്രഫസര്‍ ഡോ. പി. രവീന്ദ്രന്‍െറ പേരാണ് സര്‍ക്കാര്‍ ആദ്യം ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നത്. ഡിസംബര്‍ മൂന്നിന് ഫയല്‍ നല്‍കിയെങ്കിലും ഇദ്ദേഹത്തിന്‍െറ പേര് തള്ളാതെ മൂന്നംഗപാനല്‍ ആവശ്യപ്പെട്ടു. സര്‍ക്കാറിന്‍െറ താല്‍പര്യപ്രകാരം വി.സി കൈമാറിയ പട്ടികയിലും ഡോ. രവീന്ദ്രന്‍െറ പേരായിരുന്നു ഒന്നാമത്. രണ്ടാമനായിരുന്നു നിയമിക്കപ്പെട്ട ഡോ. പി. മോഹന്‍. ആരോഗ്യ സര്‍വകലാശാലാ പ്രോ-വി.സി, കുസാറ്റ് വി.സി നിയമനത്തിലും സര്‍ക്കാറിന്‍െറ മുന്‍ഗണന തള്ളിയതിനു പിന്നാലെയാണ് ഗവര്‍ണറുടെ പുതിയ നടപടി. അധ്യാപന, ഗവേഷണരംഗത്ത് 30 വര്‍ഷത്തെ പരിചയമുണ്ട് ഡോ. പി. മോഹന്. കോഴിക്കോട് ചെലവൂരിലാണ് താമസം. നാട്ടിക എസ്.എന്‍ കോളജിലെ അസോ. പ്രഫ.എം.ആര്‍. സുസാജിയാണ് ഭാര്യ. അരുണ്‍ഗോകുല്‍, ആരതി ഗോപിക എന്നിവര്‍ മക്കളാണ്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.