‘ആദ്യമധുരം’ മാവേലിക്ക്

തിരുവനന്തപുരം: കൗമാര കലാവസന്തത്തിലേക്ക് വിരുന്നത്തെിയവര്‍ക്ക് അനന്തപുരിയുടെ ആദ്യമധുരം. ചൊവ്വാഴ്ച രാവിലെ 7.15ന് മാവേലി എക്സ്പ്രസിലത്തെിയ കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രതിഭകളെയാണ് കലോത്സവ സ്വീകരണകമ്മിറ്റിയും ‘മാധ്യമ’വും  ചേര്‍ന്ന് മധുരവും പൂച്ചെണ്ടുകളും ഉപഹാരങ്ങളുമായി സ്വീകരിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെ നേതൃത്വത്തിലത്തെിയ താരങ്ങള്‍ക്കുള്ള വരവേല്‍പില്‍ മറ്റു യാത്രികരും പങ്കുചേര്‍ന്നതോടെ ചടങ്ങ് ഹൃദ്യമായി.
കെ.എസ്. ശബരീനാഥ് എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, എ.ഡി.പി.ഐ ജോണ്‍സ് വി. ജോണ്‍, ഹയര്‍ സെക്കന്‍ഡറി ജോ. ഡയറക്ടര്‍ താജുദ്ദീന്‍, പി. അബ്ദുല്‍ അസീസ്, എം.എ. സാദിഖ്, എച്ച്. സലീം, മാധ്യമം ന്യൂസ് എഡിറ്റര്‍ കെ.എ. ഹുസൈന്‍, സര്‍ക്കുലേഷന്‍ മാനേജര്‍ മുഹമ്മദ് ഹാരിസ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിഭകളെ സ്വീകരിച്ചത്.
കണ്ണൂരില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ ജനശതാബ്ദി എക്സ്പ്രസില്‍ തിങ്കളാഴ്ച രാത്രിതന്നെ എത്തിയിരുന്നു. ഉച്ചയോടെ 14 ജില്ലകളിലെയും ടീം മാനേജര്‍മാര്‍ രജിസ്ട്രേഷന് ഹാജരായിരുന്നു. എന്നാല്‍, സോഫ്റ്റ്വെയറില്‍ ചെറിയ തകരാര്‍ വന്നതോടെ രജിസ്ട്രേഷന്‍ അല്‍പം നീണ്ടു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.