ജോലിക്കിടെ പാലത്തില്‍നിന്ന് കായലില്‍ വീണ റെയില്‍വേ ജീവനക്കാരന്‍െറ മൃതദേഹം കണ്ടത്തെി

കൊച്ചി: ജോലിക്കിടെ റെയില്‍ പാലത്തില്‍നിന്ന് കായലില്‍വീണ് കാണാതായ റെയില്‍വേ ജീവനക്കാരന്‍െറ മൃതദേഹം കണ്ടത്തെി. എന്‍ജിനീയറിങ് വിഭാഗം ജീവനക്കാരന്‍ ചേര്‍ത്തല വാരനാട് കരിയില്‍ ഹരിദാസിന്‍െറ മകന്‍ വിവേകാണ് (24) ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ അരൂര്‍ - കുമ്പളം പാലത്തില്‍നിന്ന് വീണത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച മൃതദേഹം കണ്ടത്തെിയത്.
കൊല്ലം - എറണാകുളം മെമു ട്രെയിന്‍ കടന്നുപോകുന്ന സമയത്തായിരുന്നു അപകടം. ചന്തിരൂര്‍, കുമ്പളം  ഭാഗത്തായിരുന്നു വിവേകിന് ഡ്യൂട്ടി. മണ്‍സൂണ്‍ പട്രോളിങ്ങിന്‍െറ ഭാഗമായി വിവേകും മറ്റൊരു ഗ്യാങ്മാനായ അജേഷും പാലത്തില്‍ പരിശോധിക്കുമ്പോഴാണ് ട്രെയിന്‍ വന്നത്. ഈ സമയം അജേഷ് പാളത്തിന്‍െറ വശത്ത് യാത്രക്കാര്‍ക്ക് കയറി നില്‍ക്കാനുള്ള കൂട്ടില്‍ കയറിനിന്നു. എന്നാല്‍, പരിഭ്രമത്തിനിടയില്‍ വിവേകിന് അടുത്തുള്ള കൂട്ടിലേക്ക് നടന്നത്തൊനായില്ല. ട്രെയിന്‍ അടുത്തത്തെിയപ്പോള്‍ പാലത്തിന്‍െറ അരികിലേക്ക് മാറിനില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി കായലില്‍ വീഴുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.