സർക്കാർ ജീവനക്കാർക്ക്‌ 4000 രൂപ ബോണസ്‌; 2750 രൂപ ഉത്സവ ബത്ത

തിരുവനന്തപുരം: ഓണത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ കൂടി വിതരണംചെയ്യും. 62 ലക്ഷത്തോളം പേർക്ക് 3200 രൂപ വീതമാണ് ലഭിക്കുക. നിലവിൽ വിതരണം തുടരുന്ന ഒരു ഗഡുവിന് പുറമെയാണിത്.

അഞ്ച് മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശികയായ 8000 രൂപ വീതം ഓരോ ഗുണഭോക്താവിനും നൽകാനുണ്ട്. ഇതിൽ രണ്ട് ഗഡുവായ 3200 രൂപ ഈ സാമ്പത്തിക വർഷവും (2024-25) ശേഷിക്കുന്ന 4800 രൂപ അടുത്ത സാമ്പത്തിക വർഷവും നൽകുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു.

പെൻഷൻ വിതരണത്തിന് 1700 കോടിയാണ് ധനവകുപ്പ് അനുവദിച്ചത്. ബുധനാഴ്‌ച മുതൽ ഇത്‌ ആളുകളുടെ കൈകളിലെത്തും. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ട് വഴിയാണ് വിതരണം. ശേഷിക്കുന്നവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി കൈമാറും.

കേന്ദ്ര സർക്കാർ നയങ്ങൾ മൂലം സംസ്ഥാനത്ത്‌ കനത്ത സാമ്പത്തിക ഞെരുക്കം തുടരുമ്പോഴും ഓണക്കാലത്ത്‌ ഒരു ഗഡു കുടിശ്ശികയെങ്കിലും നൽകാനുള്ള സർക്കാറിന്റെ ദൃഢനിശ്ചയമാണ്‌ നടപ്പായതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി. പെൻഷൻ വിതരണത്തിന്‌ പ്രഥമ മുൻഗണനയാണ്‌ സർക്കാർ നൽകുന്നത്. കഴിഞ്ഞ മാർച്ച് മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ക്ഷേമ പെൻഷനാവശ്യമായ പണത്തിന്‍റെ 98 ശതമാനവും സംസ്ഥാനമാണ് കണ്ടെത്തുന്നത്. രണ്ട് ശതമാനം മാത്രമാണ്‌ കേന്ദ്ര വിഹിതം. 62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ 6.8 ലക്ഷം പേർക്കാണ്‌ ശരാശരി 300 രൂപവരെ സഹായം കേന്ദ്ര സർക്കാറിൽനിന്ന്‌ ലഭിക്കുന്നത്‌.  

Tags:    
News Summary - 4000 bonus for government employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.