നിലമ്പൂരില്‍ സംഘര്‍ഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

കരുളായി (മലപ്പുറം): ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. കരുളായി പാലാങ്കര വട്ടപ്പാടം വെള്ളാരമുണ്ട സ്വദേശി കൂര്‍മ്പത്ത് കുഞ്ഞിമുഹമ്മദിന്‍െറ മകന്‍ സെബീറാണ് (22) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം.
വാഹനത്തിന് സൈഡ് കൊടുക്കാത്തതിന്‍െറയും മറ്റും പേരില്‍ തിങ്കളാഴ്ച കരുളായി അങ്ങാടിയില്‍ സെബീറും കൂട്ടുകാരും മറ്റൊരു സംഘവും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ പ്രശ്നം നാട്ടുകാര്‍ ഇടപെട്ട് തീര്‍ത്തതാണ്.
എന്നാല്‍, മറുസംഘത്തിലുള്‍പ്പെട്ട യുവാവ് ഇന്നലെ കൂറ്റമ്പാറയില്‍നിന്ന് കരുളായിയിലേക്ക് വരുന്നുണ്ടെന്നറിഞ്ഞ് സെബീറും ഇരുപതോളം പേരും കാറിലും 15ഓളം ബൈക്കുകളിലുമായി നീങ്ങുകയും പിലാക്കോട്ടുപാടം യതീംഖാനക്ക് മുന്നില്‍വെച്ച് തടയുകയും ചെയ്തതായി പറയുന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയാണ് സെബീറിന് കുത്തേറ്റത്. ബൈക്കില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. കുത്തേറ്റത് എങ്ങനെയാണെന്നത് സംബന്ധിച്ച് വ്യക്തതയില്ല.
ആക്രമണത്തിനിടെ പ്രതിയുടെ കൈക്ക് പരിക്കേറ്റു. അതിനിടെ, മുഖ്യപ്രതിയെന്ന് കരുതുന്നയാളുടെ അമ്പലപ്പടിയിലെ വീടിനുനേരെ ആക്രമണമുണ്ടായി. ജനാലകള്‍ പൂര്‍ണമായി തകര്‍ന്നു. ഈ കേസില്‍ സെബീറിന്‍െറ സുഹൃത്ത് ഫവാസിനെ (19) പൂക്കോട്ടുംപാടം പൊലീസ് കസ്റ്റഡിയിലെടുത്തു. സക്കീനയാണ് സെബീറിന്‍െറ മാതാവ്. സഹോദരങ്ങള്‍: ഷെഫീഖ്, ഷമ്ന, സജ്ന.
സെബീറിന്‍െറ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.