കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്ക് മുദ്രവില മൂന്ന് ശതമാനമാക്കി. ഭൂമി രജിസ്‌ട്രേഷന്‍ പരിധി എടുത്തുകളഞ്ഞു......
Read more at: http://www.mathrubhumi.com/
നികുതികള്‍ പരിഷ്‌കരിച്ചതോടെ ചില നിത്യോപയോഗ സാധനങ്ങൾക്കും വില കൂടും.
- ബ്രാന്‍ഡഡ് റെസ്റ്റോറന്‍റുകളിലെ ബര്‍ഗ്ഗര്‍, പിസ്സ, പാസ്ത തുടങ്ങിയ വിഭവങ്ങള്‍ക്ക് പതിനാല് ശതമാനം നികുതി ഏർപ്പെടുത്തിയതോടെ ഈ ഉൽപ്പന്നങ്ങളുടെ വില ഉയരും.
- തുണിത്തരങ്ങളുടെ നികുതി 2 ശതമാനം വർധിപ്പിച്ചതോടെ വസ്ത്രങ്ങളുടെ വില ഉയരും.
- ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവക്ക് വില കൂടും
- വെളിച്ചെണ്ണയ്ക്ക് അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്തി. വെളിച്ചെണ്ണക്കും അലക്ക് സോപ്പിനും വില കൂടും. തേങ്ങയുടെ താങ്ങുവില 25 രൂപയില്‍ നിന്ന് 27 രൂപയാക്കി. ഇതിന്‍റെ ആനുകൂല്യം കേരകർഷകർക്ക് ലഭിക്കും.
- പാക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഏര്‍പ്പെടുത്തിയത്. ഇതോടെ ഗോതമ്പ് ഉത്പന്നങ്ങളായ ആട്ട, സൂജി, റവ എന്നിവയുടെ വില വര്‍ധിക്കും.
- അഞ്ച് ശതമാനം നികുതി ചുമത്തിയതോടെ ബസുമതി അരിയുടെ വില കൂടും.
- പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ പ്ലേറ്റുകളുടെ നികുതി 20 ശതമാനം ആക്കിയോടെ വില ഉയരും.
- ഇതര സംസ്ഥാനത്തേക്കുള്ള ബസ് യാത്രക്ക് നിരക്ക് കൂടും.
- നാല് ചക്രവാഹനങ്ങള്‍ക്കും പഴയ വാഹനങ്ങള്‍ക്കും ഗ്രീന്‍ ടാക്‌സ് ഏർപ്പെടുത്തി.
- കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രം അടക്കമുള്ള ഇടപാടുകള്‍ക്ക് മുദ്രപ്പത്രവില മൂന്ന് ശതമാനമാക്കി. ഇതോടെ ആധാരമിടപാടുകളുടെ നിരക്ക് വർധിക്കും.
- ബ്രാന്‍ഡഡ് റെസ്‌റ്റോറന്‍റുകളിലെ ഭക്ഷ്യവസ്തുക്കളില്‍ ഫാറ്റ് ടാക്‌സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- സ്ക്രാപ് ബാറ്ററികൾ തെർമോകോൾ ഉൽപന്നങ്ങൾ എന്നിവക്ക് വില കുറയും. ഹോട്ടൽ മുറി വാടകയുടെ നിരക്ക് എന്നിവയും കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.