ശബരിമലയിലെ സ്ത്രീപ്രവേശം: നിലപാടിലുറച്ച് ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശം സംബന്ധിച്ച കാര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍െറ നിലപാടില്‍ മാറ്റമില്ളെന്നും ഇക്കാര്യം സുപ്രീംകോടതിയെ ധരിപ്പിക്കുമെന്നും പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. 10 മുതല്‍ 50 വയസ്സുവരെയുള്ള സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശം നല്‍കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാറും ഇതരസംഘടനകളും കൈക്കൊളുന്ന വൈരുധ്യനിലപാടുകള്‍ എന്തടിസ്ഥാനത്തിലാണെന്നറിയില്ല. അഭിപ്രായങ്ങളും നിലപാടുകളും അടിക്കടി മാറ്റുന്നത് സംബന്ധിച്ച് വ്യക്തമാക്കേണ്ടത് സര്‍ക്കാറാണ്. ബോര്‍ഡിന്‍െറ നിലപാട് കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

ഇതുസംബന്ധിച്ച് പുനഃപരിശോധനയോ ദേവപ്രശ്നമോ നടത്താന്‍ തല്‍ക്കാലം ആലോചനയില്ല. ബോര്‍ഡിന്‍െറ നിലപാട് ഭക്തരുടെ താല്‍പര്യം സംരക്ഷിക്കുന്നതായതിനാല്‍ പൊതുജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2015ലെ മണ്ഡലമകരവിളക്കുകാലത്ത് ശബരിമലയില്‍ എത്തിയ നാലുകോടി ഭക്തരില്‍ അഞ്ചുലക്ഷംപേര്‍ സ്ത്രീകളാണ്. ശബരിമലയില്‍ സ്ത്രീപ്രവേശം ഇല്ലാതാകുന്നു എന്നതരത്തില്‍ ചിലര്‍ നടത്തുന്ന പ്രചാരണം ഗൂഢോദ്ദേശ്യത്തോടെയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.