എം.ജി സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട നടപടിക്ക് സ്റ്റേയില്ല

കൊച്ചി: എം.ജി സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിട്ട് പുനഃസംഘടിപ്പിച്ച നടപടിക്ക് സ്റ്റേയില്ല. സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് മുന്‍ സിന്‍ഡിക്കേറ്റ് അംഗം സണ്ണി കുര്യാക്കോസ് നല്‍കിയ ഹരജി ജസ്റ്റിസ് കെ. വിനോദ്ചന്ദ്രന്‍ പരിഗണിച്ചെങ്കിലും സ്റ്റേ അനുവദിച്ചില്ല. സര്‍ക്കാറിന്‍െറയും സര്‍വകലാശാലയുടെയും വിശദീകരണം തേടിയ കോടതി ഹരജി പിന്നീട് പരിഗണിക്കാന്‍ മാറ്റി.

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മകളും ചങ്ങനാശേരി എന്‍.എസ്.എസ് കോളജ് ഇംഗ്ളീഷ് വിഭാഗം മേധാവിയുമായ ഡോ. എസ്. സുജാതയെ മാത്രം നിലനിര്‍ത്തിയാണ് സിന്‍ഡിക്കേറ്റ് പുന$സംഘടിപ്പിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍വന്നതുകൊണ്ട് സിന്‍ഡിക്കേറ്റ് പിരിച്ചുവിടാനും പുന$സംഘടിപ്പിക്കാനും അധികാരമില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്. സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് ഇനിയും കാലാവധി ശേഷിച്ചിരിക്കെ സര്‍ക്കാര്‍ നടപടി ചട്ടവിരുദ്ധമാണെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.